ആലപ്പുഴ: ഗുരുനിന്ദയുടെ ചി്രതമുള്ള പോസ്റ്റര്‍ പ്രചരിക്കപ്പെടുന്നത് സിപിഎമ്മിനെ വിറളി പിടിപ്പിച്ചു. പല സ്ഥലങ്ങളിലും സിപിഎമ്മുകാര്‍ പോസ്റ്ററുകള്‍ നശിപ്പിച്ചു. ചിലയിടങ്ങളില്‍ സിപിഎം ഗുണ്ടാസംഘം പോസ്റ്റര്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ച് എസ്എന്‍ഡിപി പ്രവര്‍ത്തകര്‍ക്കും നോതാക്കള്ക്കുമെതിരെ വധഭീഷണി ഉയര്‍ത്തി. ഇന്നലെ മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. തങ്ങള്‍ ചെയ്ത കൊള്ളരുതാഴ്മയും ഗുരുനിന്ദയും പ്രചരിക്കപ്പെടരുതെന്നും ഇത് ജനം ചര്‍ച്ച ചെയ്യരുതെന്നുമുള്ള സ്ററാലിനിസ്റ്റ് നയമാണ് സിപിഎം ജില്ലയില്‍ പുലര്‍ത്തുന്നത്. തങ്ങളുടെ ആജ്ഞ ആരെങ്കിലും ധിക്കരിച്ചാല്‍ ഉന്മൂലനം ചെയ്യുമെന്നുള്ള ഫാസിസിറ്റ് സമീപനമാണ് ചില സിപിഎം നേതാക്കള്‍ക്കുള്ളത്. എസ്എന്‍ഡിപിക്കും ബിജെപിക്കും ആര്‍എസ്എസിനുമെതിരെ വ്യാപകമായ കള്ളപ്രചരണങ്ങള്‍ അഴിച്ചുവിട്ട സിപിഎം തങ്ങള്‍ക്കെതിരെ ആരും പ്രചരണം നടത്തരുതെന്ന നിഷേധാത്മക സമീപനമാണ് കൈക്കൊള്ളുന്നത്. കുപ്രചരണങ്ങള്‍ ഉള്‍ക്കൊള്ളിച്ച പോസ്റ്ററുകളും ലഘുലേഖകളും സിപിഎം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. പിഞ്ചുകുഞ്ഞിന്റെ കഴുത്ത് ആര്‍എസ്എസുകാര്‍ അറുത്തു എന്ന പോസ്റ്റര്‍ മുസ്ളീം ഭൂരിപക്ഷ കേന്ദ്രങ്ങളില്‍ സിപിഎം പ്രചരിപ്പിച്ചു. മതത്തിന്റെ അടിസ്ഥാനത്തില്‍ കലാപം പോലുമുണ്ടാകാന്‍ സാദ്ധ്യതയുള്ള പ്രചരണം പോലും നാല് വോട്ടിനായി നടത്തിയ സിപിഎം, തങ്ങള്‍ നടത്തിയ ഗുരുനിന്ദ ജനം ചര്‍ച്ച ചെയ്യുന്നതിനെ ഭയപ്പെടുകയാണ്. കഴിഞ്ഞ ശ്രീകൃഷ്ണജയന്തി ദിനത്തിലാണ് സിപിഎമ്മുകാര്‍ ശ്രീനാരായണ ഗുരുവിനെ കുരുശില്‍ തറച്ചും കഴുത്തില്‍ കയര്‍കെട്ടി വലിച്ചും അപമാനിച്ചത്. പ്രതിഷേധമുയര്‍ന്നപ്പോള്‍ മഹത്തായ ആവിഷ്ക്കാരം എന്ന് പ്രമുഖ സിപിഎം നേതാക്കള്‍ ഉള്‍പ്പടെ വാഴ്ത്തുകയായിരുന്നു. പിന്നീട് എസ്എന്‍ഡിപി നേതാക്കളെ തെരുവുകള്‍ തോറും അവഹേളിച്ചു. തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് കണ്ടതോടെ എങ്ങിനെയും എസ്എന്‍ഡിപി പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി ഗുരുനിന്ദ മറച്ചുപിടിക്കാനുള്ള വൃഥാശ്രമമാണ് സിപിഎം നടത്തുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ഈ വിഷയം ജില്ലയില്‍ എമ്പാടും സിപിഎമ്മിന് തിരിച്ചടിയാകുമെന്ന് ഉറപ്പായി കളിഞ്ഞും. ഗുരുവിനെ അപമാനിക്കുക മാത്രമല്ല, പ്രതിഷേധിക്കുന്നവരെ കൈകാര്യം ചെയ്യുമെന്ന ധാര്‍ഷ്ട്യമാണ് സിപിഎമ്മിനുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: