ആലപ്പുഴ: ജില്ലയിലെ സിപിഎമ്മിനെ ക്രിമിനല്‍വത്കരിക്കുന്നത് ജി.സുധാകരന് എംഎല്എയാണന്ന് ഡിസിസി പ്രസിഡഡന്റ്എ.എ.ഷുക്കൂര്‍ കുറ്റപ്പെടുത്തി. സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ നേതൃത്വത്തില്‍ മുളക്കഴയില്നടന്ന ക്രൂരമായ ആക്രമണത്തിന്റെ പിന്നില്‍ ഇപ്പോള്‍ ആരാണ് പ്രേരണ നല്‍കിയതെന്ന് പൊതുസമൂഹം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് ഷുക്കൂര്‍ പറഞ്ഞു.
സംസ്ഥാന ആഭ്യന്തരമന്ത്രിക്കുപോലും ജനാധിപത്യത്തിന്റെ ഭാഗമായി പ്രസംഗിക്കുവാന്‍ വേദി പോലും തങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ അനുവദിക്കുകയില്ല എന്ന സിപിഎമ്മിന്റെ ധിക്കാരം എത്രമാത്രം ഉണ്ട് എന്നതിന്റെ വ്യക്തമായ തെളിവാണ് സജി ചെറിയാന്റെ നേതൃത്വത്തിലുളള മുളക്കഴയിലെ അക്രമമെന്ന് ഷുക്കൂര്‍ ചൂണ്ടിക്കാട്ടി.
സുധാകരന്റെ സ്വന്തം വൈവാഹിക ജീവിതത്തെപ്പോലും രണ്ട് വോട്ടിന് വേണ്ടി അവസരവാദപരമായി സ്വയം അവതരിപ്പിക്കുവാന്‍ ശ്രമിക്കുന്നതും എത്ര തരംതാണ നടപടിയാണന്നുളളത് സ്വയം ആലോചിച്ച് സുധാകരന് തിരിച്ചറിയണം.
അവസരം പോലെ രണ്ട് വോട്ടിന് വേണ്ടി നിലപാടുകള്‍ മാറ്റി മറിക്കുന്ന സുധാകരന് ഇപ്പോള്‍ സിപിഎം വിമതര്‍ക്കു നേരേ നടത്തുന്ന അക്രമങ്ങളെ ശരിവച്ചത് എത്രമാത്രം തരം താണ നടപടിയാണന്നുളളതിന് രണ്ട് അഭിപ്രായം ഇല്ലെന്നും ഷുക്കൂര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: