അമ്പലപ്പുഴ: പുന്നപ്രയില്‍ നാല്പതോളം കുംബങ്ങള്‍ ഇലക്ഷന് ബഹിഷ്കരിക്കും. പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാര്‍ഡില്‍ 160ഓളം വോട്ടര്‍മാരാണ് തെരെഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നത്. ഈ വാര്‍ഡിലെ മില്‍മ കാട്ടുങ്കല്‍ റോഡ് തകര്‍ന്ന് താറുമാറാകുകയും സഞ്ചാരയോഗമല്ലാതാകുകയും ചെയ്തിട്ട് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും വാര്‍ഡ് ഭരിച്ച സിപിഎം അംഗങ്ങളും 20 വര്‍ഷം പഞ്ചായത്ത് ഭരിച്ച സിപിഎം ഭരണ സമിതിയും ഈ റോഡിന് വേണ്ടി ഒന്നും തന്നെ ചെയ്തില്ല. ഇതേ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചത്. ഇതേ തുടര്‍ന്ന് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നതിനായി ബാനറും സ്ഥാപിച്ചു കഴിഞ്ഞു.
മില്‍മാ കാട്ടുങ്കല്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ വിസമ്മതം കാട്ടിയ സിപിഎം സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യരുതെന്ന് കഴിഞ്ഞ പഞ്ചായത്ത് ഭരിച്ച എല്‍ഡിഎഫ് നടത്തിയ അഴിമതിയെപ്പറ്റി അന്വേഷിക്കണമെന്നും പുന്നപ്ര യൂനസ് മെമ്പര്‍ സംസ്കാരിക സമിതി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: