പോളിങ് സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടവും
ഭക്ഷണ വിതരണവും പാടില്ല
സ്ഥാനാര്‍ത്ഥികളും വിവിധ രാഷ്ട്രീയ കക്ഷികളും പൊതുജനങ്ങളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പാലിച്ച് ജനാധിപത്യ പ്രകിയ വിജയകരമാക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു. വോട്ടര്‍മാര്‍ക്ക് പണം, മദ്യം, മയക്കുമരുന്ന്, മറ്റ് സമ്മാനങ്ങള്‍ എന്നിവ നല്‍കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കും. പോളിങ് സ്റ്റേഷനുകളില്‍ ആള്‍ക്കൂട്ടവും ഭക്ഷണ വിതരണവും പാടില്ല. വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ വോട്ടര്‍മാരെ പോളിങ് സ്റ്റേഷനിലെത്തിക്കാന്‍ നേരിട്ടോ അല്ലാതെയോ വാഹന സൗകര്യം ഒരുക്കുന്നത് കുറ്റകരമാണ്.
വോട്ടെടുപ്പ് ഇന്ന് ഏഴു മുതല്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അറിയിച്ചു. രാവിലെ ഏഴുമണിക്ക് വോട്ടിങ് ആരംഭിക്കും. വൈകിട്ട് അഞ്ചുമണിവരെയാണ് വോട്ടിങ്. വൈകിട്ട് അഞ്ചുമണിക്ക് ക്യൂ ഉണ്ടെങ്കില്‍ അതുവരെയുള്ളവര്ക്ക് ടോക്കണ്‍ നല്‍കും. ക്യൂവിനു പുറകില്‍ നില്‍ക്കുന്നവര്‍ക്കാണ് ആദ്യം ടോക്കണ്‍ നല്‍കുക.
വോട്ടെടുപ്പിന് ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖകള്‍
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രിസൈഡിങ് ഓഫീസറുടെയോ അദ്ദേഹം അധികാരപ്പെടുത്തിയിട്ടുള്ള പോളിങ് ഓഫീസറുടേയോ മുമ്പാകെ താഴെപ്പറയുന്ന രേഖകളില്‍ ഏതെങ്കിലും ഒന്ന് തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്.എസ്.എല്‍.സി. ബുക്ക്, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസം മുന്‍പ് വരെ, നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്.
വോട്ട് ചെയ്യാനുള്ള അവസരം
നിഷേധിച്ചാല്‍ നടപടി
സ്വകാര്യസ്ഥാപനങ്ങളിലേയും വാണിജ്യ,വ്യവസായ സ്ഥാപനങ്ങളിലേയും ജീവനക്കാര്‍ക്ക് വോട്ടുചെയ്യുന്നതിനുള്ള സമയം സ്ഥാപന ഉടമ അനുവദിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ അറിയിച്ചു. ജീവനക്കാര്‍ക്ക് വോട്ടുചെയ്യാനുള്ള അവസരം നിഷേധിക്കുന്ന സ്ഥാപന ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: