ഷാര്‍ജ: പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പര സമനിലയിലാക്കാന്‍ ഇംഗ്ലണ്ടിന് എട്ടു വിക്കറ്റ് കൈയിലിരിക്കെ വേണ്ടത് 238 റണ്‍സ്. അതേസമയം, എട്ടു വിക്കറ്റ് പിഴുതാല്‍ പരമ്പരയുമായി പാക്കിസ്ഥാന് മടങ്ങാം. ആദ്യ ടെസ്റ്റ് ജയിച്ച് പാക്കിസ്ഥാന് (1-0) മുന്നില്‍. അവസാന ദിവസം നായകന് അലിസ്റ്റര്‍ കുക്കിലാണ് (17 നോട്ടൗട്ട്) ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. 284 എന്ന ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 46ല്‍. ജോ റൂട്ടാണ് (ആറ്) നായകന് കൂട്ട്. മോയിന്‍ അലിയും (22), ഇയാന്‍ ബെല്ലും (പൂജ്യം) മടങ്ങി. രണ്ട് വിക്കറ്റും ഷൊയ്ബ് മാലിക്കിന്. സ്കോര്‍: പാക്കിസ്ഥാന് – 234, 355, ഇംഗ്ലണ്ട് – 306, 46/2.
മുഹമ്മദ് ഹഫീസിന്റെ (151) തകര്‍പ്പന്‍ സെഞ്ചുറിയാണ് ഭേദപ്പെട്ട ലക്ഷ്യം ഇംഗ്ലണ്ടിനു മുന്നില്‍ വയ്ക്കാന്‍ പാക്കിസ്ഥാനെ തുണച്ചത്. 266 പന്തില്‍ 15 ഫോറും മൂന്നു സിക്സറും ഹഫീസിന്റെ ഇന്നിങ്സില്‍. കരിയറിലെ ഒമ്പതാം സെഞ്ചുറിയാണ് താരം ഷാര്‍ജയില്‍ കുറിച്ചത്. ആസാദ് ഷഫീഖ് (46), മിസ്ബ ഉള് ഹഖ് (38), സര്‍ഫ്രാസ് അഹമ്മദ് (36), അസര്‍ അലി (34), വഹാബ് റിയാസ് (21) എന്നിവരും സംഭാവന നല്കി. വാലറ്റക്കാരുടെ പ്രകടനമാണ് സ്കോര്‍ 355ലെത്തിച്ചത്. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ് മൂന്നു വിക്കറ്റെടുത്തു. ജയിംസ് ആന്ഡേഴ്സണ് രണ്ടും, സമിത് പട്ടേല്‍, മോയിന്‍ അലി, ആദില്‍ റഷീദ് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: