തിരുവനന്തപുരം: തദ്ദശസ്വയംഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ഏഴുജില്ലകള്‍ ഇന്നു പോളിങ് ബൂത്തിലേക്ക്. 1.39 കോടി വോട്ടര്‍മാരാണ് ഈ ഘട്ടത്തില്‍. പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്, തൃശൂര്‍, മലപ്പുറം ജില്ലകളിലാണ് വോട്ടെടുപ്പ്. കൊച്ചി, തൃശൂര്‍ കോര്‍പ്പറേഷനുകളും 55 മുനിസിപ്പലിറ്റികളും, 89 ബ്ലോക്ക് പഞ്ചായത്തുകളും, 546 ഗ്രാമപഞ്ചായത്തുകളും, ഏഴ് ജില്ലാ പഞ്ചായത്തിലെ 179 ഡിവിഷനുകളിലുമാണ് അവസാനഘട്ട തെരഞ്ഞെടുപ്പ നടക്കുന്നത്. തെരഞ്ഞെടുപ്പു ഫലം ശനിയാഴ്ചയറിയാം.
തെരഞ്ഞെടുപ്പ് നടക്കുന്ന 12,651 വാര്‍ഡുകളിലേക്കായി രണ്ടാംഘട്ടത്തില്‍ 44,388 സ്ഥാനാര്‍ഥികള്‍ ആണ് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളും വാര്‍ഡുകളും മലപ്പുറത്താണ് (2510 വാര്‍ഡുകള്‍, 8693 സ്ഥാനാര്‍ഥികള്‍ ; പുരുഷന്മാര്-4541, സ്ത്രീകള്‍-4152 വോട്ടര്‍മാര്‍). ഏറ്റവും കുറവ് സ്ഥാനാര്‍ഥികളും വാര്‍ഡുകളും പത്തനംത്തിട്ടയിലാണ്. (1042 വാര്‍ഡുകള്‍, 3814 സ്ഥാനാര്‍ഥികള്‍;പുരുഷന്മാര് 1,769, വനിതകള്‍ 2,045).
പുതിയതായി രൂപീകരിച്ച 28 ല്‍ 14 മുനിസിപ്പാലിറ്റികളിലും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ഇന്നാണ്. പന്തളം, ഹരിപ്പാട്, എറ്റുമാനൂര്‍, ഈരാറ്റുപേട്ട, പിറവം, കൂത്താട്ടുകുളം, വടക്കാഞ്ചേരി, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട്, താനൂര്‍, പരപ്പനങ്ങാടി, വടക്കാഞ്ചേരി, തിരൂരങ്ങാടി എന്നിവയാണിവ. 14 പുതിയ മുനിസിപ്പാലിറ്റികളിലായി 469 വാര്‍ഡുകളാണുളളത്.
രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന വോട്ടിങ് അഞ്ചിനു അവസാനിക്കും. 216 പ്രശ്നബാധിത ബൂത്തുകളാണ് ഇലക്ഷന് കമ്മീഷന് കണ്ടെത്തിയിട്ടുള്ളത്. എല്ലായിടത്തും കനത്ത പോലീസ് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: