കോഴിക്കോട്: ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ട ബംഗ്ലാദേശ് യുവതിയെ തട്ടിക്കൊണ്ടുവന്ന് പീഡനത്തിനിരയാക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കുറ്റപത്രം നാളെ സമര്‍പ്പിക്കും. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്പെഷ്യ ല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കുറ്റപത്രം സമര്‍പ്പിക്കുക.
ഹാജി അലി മജാര്‍ മസ് ജിദ് കാണാന്‍ ഇന്ത്യയില്‍ എത്തിയ മുപ്പത്തിനാലുകാ രിയായ ബംഗ്ലാദേശ് സ്വദേശിനിയെ കോഴിക്കോട് എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്മെന്റിലെത്തിച്ച് അഞ്ച്പേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഭര്‍ത്താവുമായി പിണങ്ങിയിറങ്ങിയ യുവതിയെ മികച്ച ജോലി വാഗ്ദാനം ചെയ്താണ് കോഴിക്കോട്ടെ ത്തിച്ചത്. ട്രെയ്ന്‍ യാത്രയ്ക്കി ടെ ഡംഡം എന്ന സ്ഥലത്ത് വെച്ച് കഴിഞ്ഞ മെയ് 17 ന് യുവതിയെ പരിചയപ്പെട്ട മുഖ്യപ്രതി എ ബി നൗഫല്‍ വിഷദ്രാവകം മണപ്പിച്ച് മയക്കുകയായിരുന്നു. പിന്നീട് 27 ന് വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈല്‍ തങ്ങള്‍(44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്റേഷന് സ്വദേശിനി അംബികയെന്ന സാജിത(35) എന്നിവര്‍ താമസിക്കുന്ന എരഞ്ഞിപ്പാലത്തെ അപ്പാര്‍ട്ട്മെന്റിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് മുറിയില്‍ പൂട്ടിയിട്ട ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. തൊട്ടടുത്ത ദിവസം മെയ് 28ന് പെണ്‍വാണിഭസംഘത്തിന്റെ കൈയില്‍നിന്ന് രക്ഷപ്പെട്ടോടിയ യുവതിയെ നാട്ടുകാരാണ് നടക്കാവ് പോലീസ് സ്റ്റേഷനില്‍ എത്തിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡ് ജില്ലയിലെ തൃക്കരിപ്പൂര്‍ അഞ്ചില്ലത്ത് ബദയില്‍ എ ബി നൗഫല്‍(28), വയനാട് മുട്ടില്‍ സ്വദേശി പുതിയപുരയില്‍ വീട്ടില്‍ ബാവക്ക എന്ന സുഹൈ ല്‍ തങ്ങള്‍(44), ഭാര്യ വയനാട് സുഗന്ധഗിരി പ്ളാന്റേ ഷന് സ്വദേശിനി അംബികയെ ന്ന സാജിത(35), ഫ്ളാറ്റില്‍ ഇടപാടുകാരായി എത്തിയ കര്‍ണ്ണാടകയിലെ വീരാജ്പേട്ട സ്വദേശി കന്നടിയന്റെ ഹൗസി ല്‍ സിദ്ദിഖ്(25) മലപ്പുറം കൊണ്ടോട്ടി കെ പി ഹൗസില്‍ പള്ളിയങ്ങാടി തൊടി അബ്ദുള്‍ കരീം(47). കാപ്പാട് പീടിയേക്ക ല്‍ എ ടി റിയാസ് (34), ഫാറൂഖ് കോളജിനടത്തുള്ള നാണിയേടത്ത് അബ്ദുള്‍ റഹ്മാന് (45) തുടങ്ങിയ പ്രതികളെ നടക്കാവ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസ് പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി തുടര്‍ നടപടികള്‍ സെഷന്‍സ് കോടതിയില്‍ നിന്നും എരഞ്ഞിപ്പാലത്തെ സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതി(മാറാട് പ്രത്യേക കോടതി)യിലേക്ക് മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: