കൊച്ചി: കേരളം ഉറ്റുനോക്കുന്ന കിഴക്കമ്പലം ഗ്രാമപഞ്ചായത്തില്‍ പോളിങ് ശതമാനം കുത്തനെ വര്‍ധിച്ചത് ഏവരെയും അത്ഭുതപ്പെടുത്തി. ചതുഷ്കോണ മത്സരം നടക്കുന്ന കിഴക്കമ്പലത്ത് 95 ശതമാനമാണ് പോളിങ്. സംസ്ഥാനത്തെ ഏറ്റവും കൂടിയ പോളിങ് ആണ് ഇത്.
കോര്‍പ്പറേറ്റ് പഞ്ചായത്ത് ഭരണം പിടിക്കാന്‍ ഇറങ്ങിയതോടെയാണ് കിഴക്കമ്പലം സംസ്ഥാനശ്രദ്ധ ആകര്‍ഷിച്ചത്. ബിജെപി, യുഡിഎഫ്, എല്‍ഡിഎഫ്, കിറ്റെക്സ് ഗ്രൂപ്പ് നേതൃത്വം നല്കുന്ന ട്വന്റി20യുടെ നേതൃത്വത്തിലുള്ള സ്ഥാനാര്‍ത്ഥികളാണ് പ്രധാനമായും മത്സരരംഗത്ത് ഉണ്ടായിരുന്നത്.
19 വാര്‍ഡുകളുള്ള പഞ്ചായത്തില്‍ മുഴുവന്‍ വാര്‍ഡുകളിലും ട്വന്റി 20 യുടെ സ്ഥാനാര്‍ത്ഥികള്‍ മത്സരംഗത്ത് ഉണ്ടായിരുന്നു. മുന്‍കാല തെരഞ്ഞെടുപ്പുകളില്‍ 75 ശതമാനത്തിലേറെ പോളിങ് നടക്കാത്ത കിഴക്കമ്പലത്ത് പോളിങ് ശതമാനം 95 ആയത് രാഷ്ട്രീയ പാര്‍ട്ടികളെ ഞെട്ടിച്ചിരിക്കുകയാണ്.
ഉച്ചക്ക് രണ്ട് മണിയോടെ പോളിങ് 80 ശതമാനത്തിലേറെയായി. സ്ത്രീ വോട്ടര്‍മാര്‍ രാവിലെ തന്നെ കൂട്ടത്തോടെ എത്തുന്ന കാഴ്ചയായിരുന്നു ഇവിടെ. തലേന്ന് രാത്രി തുടങ്ങിയ മഴ പോളിങ് ദിനത്തിലും തുടര്‍ന്നെങ്കിലും വോട്ടിങ്ങിനെ ബാധിച്ചില്ല.
യുഡിഎഫ് ഭരണം നിലനിന്ന കിഴക്കമ്പലത്ത് രണ്ട് വര്‍ഷമേ ആയുള്ളൂ ട്വന്റി 20യുടെ പ്രവര്‍ത്തനം സജീവമായിട്ട്. പഞ്ചായത്ത് ഭരണസമിതിയും കിറ്റെക്സ് ഗ്രൂപ്പും തമ്മിലുള്ള പോരാട്ടം ശക്തമായതിനെത്തുടര്‍ന്നാണ് ട്വന്റി 20യുടെ ആവിര്‍ഭാവം. കോണ്‍ഗ്രസും എസ് സിപിഐയും പിഡിപിയും ജമാഅത്ത് ഇസ്ലാമിയും ഒറ്റക്കെട്ടായിട്ടാണ് കിറ്റെക്സിനെതിരെ രംഗത്ത് വന്നത്. ആദ്യഘട്ടത്തില്‍ സിപിഎം ട്വന്റി 20 ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: