ആലപ്പുഴ: ജില്ലയില്‍ പോളിങ് ശതമാനത്തില്‍ നേരിയ ഇടിവ്. 77 ശതമാനം പേര് ഇത്തവണ വോട്ടുചെയ്തെന്നാണ് വൈകിട്ട് അഞ്ചുമണിവരെയുള്ള കണക്ക്. ഇതില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായേക്കും. 2010ല്‍ 80.22 ശതമാനമായിരുന്നു പോളിങ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിയ കുറവുണ്ടായി. 79.11ശതമാനം. ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പരമാവധി പ്രചാരണങ്ങള്‍ നടത്തിയിട്ടും പോളിങ് ശതമാനം വര്‍ദ്ധിക്കാത്തതിന് മഴയെയാണ് എല്ലാവരും പഴിക്കുന്നത്.
രാവിലെ 7 മുതല്‍ തന്നെ മഴയെ അവഗണിച്ച് തീരപ്രദേശങ്ങളിലും കുട്ടനാട് അടക്കമുള്ള സ്ഥലങ്ങളിലും സാ മാന്യം നീണ്ടനിര പ്രത്യക്ഷപ്പെട്ടിരുന്നു. ശാരീരിക അവശതയുള്ള വോട്ടര്‍മാരെ പോ ളിങ് ബൂത്തിലെത്തിക്കുന്നതിന് രാഷ്ട്രീയ പാര്‍ട്ടികള്‍ വാഹന സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നു. പലസ്ഥലങ്ങളിലും വോട്ടിങ് യന്ത്രം തകരാറിലായത് വോട്ടെടുപ്പിന് സാരമായി ബാധിച്ചു. മെഷീന് തകരാറുകള്‍ പരിഹരിച്ച് വൈകിയാണ് ഇവിടങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചത്.
ഇടക്കുന്ന ബൂത്തിലും പുലിയൂര് നാലാം വാര്‍ഡിലും വോട്ടിങ് മെഷീന് തകരാറിലായി. ആലപ്പുഴ നഗരസഭയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസിലെ ബൂത്തില്‍ മെഷീന് പണിമുടക്കിയതിനാല്‍ ഒരുമണിക്കൂറിലേറെ പോളിങ് തടസപ്പെട്ടു.
യന്ത്രത്തിന്റെ കേബിള്‍ തകരാറിലായതാണ് കാരണം. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്, എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്, കെ.ആര്. ഗൗരിയമ്മ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, മുന്‍കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി. വേണുഗോപാല്‍, മുന്‍ മന്ത്രിമാരായ ജി. സുധാകരന്, തോമസ് ഐസക് തുടങ്ങിയവര്‍ ഉച്ചയ്ക്കുമുമ്പു തന്നെ വോട്ടു രേഖപ്പെടുത്തി. കൈനകരി ഭജനമഠത്തിലും അമ്പലപ്പുഴയിലും സിപിഎമ്മുകാര്‍ ബിജെപി പ്രവര്‍ത്തകരെ അക്രമിച്ചു.
മാരാരിക്കുളം തെക്ക് പഞ്ചായത്തിലും ബിജപി പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ കയ്യേറ്റം ചെയ്തു. എടത്വയില്‍ വോട്ടുചെയ്യാനെത്തിയയാള് കുഴഞ്ഞുവീണു മരിച്ചു. കൊടുപ്പുന്ന അട്ടിയില്‍ വീട്ടില്‍ എ.എസ്. കുഞ്ഞുമോന് (60) ആണ് മരിച്ചത്. കൊടുപ്പുന്ന ഗവ ഹൈസ്കൂളിലായിരുന്നു സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: