ആലപ്പുഴ: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ഉപയോഗിച്ച വോട്ടിങ് യന്ത്രങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ജില്ല മികവു പുലര്‍ത്തി. വോട്ടിങ് യന്ത്രങ്ങളുടെ കമ്മീഷനിങ് ഘട്ടത്തില്‍തന്നെ പഴുതുകളടച്ചുള്ള നിര്‍വഹണത്തിനാണ് ജില്ലാ ഭരണകൂടം പദ്ധതി തയാറാക്കിയത്. പൂര്‍ണമായും പ്രവര്‍ത്തനസജ്ജമായ വോട്ടിങ് യന്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലെ കൃത്യത പരാതികളൊഴിവാക്കുന്നതിനു കാരണമായി. ചെറിയ തകരാര്‍ സാധ്യത കണ്ട യന്ത്രങ്ങള്‍ പോലും ഒഴിവാക്കി.
വോട്ടിങ് യന്ത്രത്തില്‍ ഏതെങ്കിലും തകരാര്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി പരിഹരിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിരുന്നു. സെക്ടറല്‍ ഓഫീസര്‍മാര്‍, വോട്ടിങ് യന്ത്ര പരിശീലകര്‍ എന്നിവര്‍ക്കൊപ്പം ഇസിഐഎല്‍ എന്‍ജിനീയര്‍മാരും ഉള്‍പ്പെട്ട മൂന്ന് ദ്രുതകര്‍മ സ്ക്വാഡുകളെ നിയോഗിച്ചിരുന്നു. തകരാര്‍ സംബഞ്ചിച്ച് പ്രിസൈഡിങ് ഓഫീസര്‍മാരുടെ അറിയിപ്പ് ലഭിച്ചാലുടന്‍ വിദഗ്ധസംഘത്തെ എത്തിക്കാന്‍ കളക്ട്രേറ്റിലെ കണ്ട്രോള് റൂമിനു സാധിച്ചു.
തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത ഇടക്കുന്നം, പുലിയൂര്, തച്ചംപള്ളി, കുമാരപുരം, മാരാരിക്കുളം തെക്ക്, കുമാരപുരം, അരൂര്‍ കെഎസ്ഇബി ക്വാര്‍ട്ടേഴ്സ് തുടങ്ങിയ ബൂത്തുകളില്‍ അതിവേഗം തകരാര്‍ പരിഹരിച്ചു. പുതിയ യന്ത്രങ്ങള്‍ സ്ഥാപിച്ചും തടസമില്ലാതെയും വോട്ടിങ് മുന്നോട്ടു കൊണ്ടുപോകാനായി.
2,252 പോളിങ് ബൂത്തുകളിലായി പഞ്ചായത്തിലേക്ക് 2,350 വോട്ടിങ് യന്ത്രങ്ങളും നഗരസഭയില്‍ 500 യന്ത്രങ്ങളുമാണ് ഉപയോഗിച്ചത്.
വോട്ടിങ് യന്ത്രങ്ങളുടെ കുറ്റമറ്റ പ്രവര്‍ത്തന നിര്‍വഹണത്തിന് മികവുകാട്ടിയ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെയും ഇസിഐഎല്‍ എന്ജിനീയര്മാരെയും പരിശീലകരെയും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാര്‍ അഭിനന്ദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: