മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 201ന് പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ ഡീന്‍ എല്‍ഗാറിന്റെയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തിയ ഇമ്രാന് താഹിറിന്റെയും പേസര്‍ ഫിലാണ്ടറുടെയും മികച്ച ബൗൡഗാണ് ഇന്ത്യയെ തകര്‍ത്തെറിഞ്ഞത്. 75 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയ് ഇന്ത്യന്‍ ടോപ്സ്കോറര്‍.
രവീന്ദ്ര ജഡേജ 38ഉം ചേതേശ്വര്‍ പൂജാര 31ഉം അശ്വിന് പുറത്താകാതെ 20ഉം റണ്‍സ് നേടി. അഞ്ച് പേര് മാത്രം ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നപ്പോള്‍ ധവാനും വൃദ്ധിമാന്‍ സാഹയും വരുണ്‍ ആരോണും പൂജ്യരായി മടങ്ങി. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്ക ആദ്യ ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെടുത്തിട്ടുണ്ട്. 13 റണ്‍സുമായി എല്‍ഗാറും 9 റണ്‍സുമായി ഹാഷിം ആംലയും ക്രീസില്‍. എട്ട് വിക്കറ്റ് കയ്യിലിരിക്കെ 173 റണ്‍സിന് പിന്നിലാണ് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കക്ക് വേണ്ടി രബാദ ടെസ്റ്റില്‍ അരങ്ങേറ്റം നടത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ക്യാപ്റ്റന്റെ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ഓപ്പണറായ ശിഖര്‍ ധവാന് കഴിഞ്ഞില്ല. ഇന്ത്യ അക്കൗണ്ട് തുറക്കൂം മുന്‍പേ ധവാന് ഫിലാണ്ടറുടെ പന്തില്‍ പൂജ്യനായി മടങ്ങി. രണ്ടാം വിക്കറ്റില്‍ മുരളി വിജയിനൊപ്പം പൂജാര ചേര്‍ന്നതോടെ ഇന്ത്യന്‍ ഇന്നിംഗ്സിന് ജീവന്‍വച്ചു. എന്നാല്‍ സ്കോര്‍ 63-ല്‍ എത്തിയപ്പോള്‍ 31 റണ്‍സെടുത്ത പൂജാരയെ എല്‍ഗാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സിന് നാല് പന്തുകളുടെ ആയുസ്സേ ഉണ്ടായുള്ളൂ. ഒരു റണ്‍സെടുത്ത കോഹ്ലിയെ രബാദ എല്‍ഗറിന്റെ കൈകളിലെത്തിച്ചു. സ്കോര്‍: 2ന് 65. രബാദയുടെ കന്നി ടെസ്റ്റ് വിക്കറ്റ്. പിന്നീട് വിജയും രഹാനെയും ചേര്‍ന്ന് സ്കോര്‍ മൂന്നക്കം കടത്തിയെങ്കിലും 102-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും വീണു. 15 റണ്‍സെടുത്ത രഹാനെയെ എല്‍ഗര്‍ ആംലയുടെ കൈകളിലെത്തിച്ചു. ഇതേ സ്കോറില്‍ തന്നെ നാലാം വിക്കറ്റും ഇന്ത്യക്ക് നഷ്ടം.
നേരിട്ട ആദ്യ പന്തില്‍ സാഹയെ ആംല കയ്യിലൊതുക്കി. എല്‍ഗാറിന് വിക്കറ്റ്. തുടര്‍ന്ന് സ്കോര്‍ 140-ല്‍ എത്തിയപ്പോള്‍ മുരൡ വിജയും കൂടാരം കയറി. 75 റണ്‍സെടുത്ത വിജയിനെ ഹാര്‍മര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീടെത്തിയവരില്‍ രവീന്ദ്ര ജഡേജയും അശ്വിനും മാത്രം ഭേദപ്പെട്ട പ്രകടനം നടത്തി. സ്കോര്‍ 154-ല്‍ എത്തിയപ്പോള്‍ അമിത് മിശ്ര (6)യെ എല്‍ഗറിന്റെ പന്തില്‍ സ്റ്റെയിനും സ്കോര്‍ 196-ല്‍ എത്തിയപ്പോള്‍ 38 റണ്‍സെടുത്ത ജഡേജയെ ഫിലാണ്ടര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയും ചെയ്തു. സ്കോര്‍ 201-ല്‍ എത്തിയപ്പോള്‍ അവസാന രണ്ട് വിക്കറ്റുകളും ഇന്ത്യക്ക് നഷ്ടമായി. അഞ്ച് റണ്‍സെടുത്ത ഉമേഷ് യാദവിനെയും റണ്ണൊന്നുമെടുക്കാതിരുന്ന വരുണ്‍ ആരോണിനെയും ഇമ്രാന് താഹിര്‍ ബൗള്‍ഡാക്കി.
തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനെത്തിയത് എല്‍ഗറും വാന്‍ സീലും. എന്നാല്‍ സ്കോര്‍ ഒമ്പത് റണ്‍സ് നില്‍ക്കേ ഇന്ത്യ തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ച് റണ്‍സെടുത്ത വാന്‍ സീലിനെ അശ്വിന് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ റണ്ണൊന്നുമെടുക്കാതിരുന്ന ഡു പ്ലെസിസിനെ രവീന്ദ്ര ജഡേജ ബൗള്‍ഡാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: