കൊയിലാണ്ടി: ഇരുമുന്നണികളുടെയും പ്രതീക്ഷ തകര്‍ത്തുള്ള ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണം, ഫലപ്രഖ്യാപനത്തിന് മുമ്പുള്ള മുന്നണികളുടെ ക്യാമ്പു കളില്‍ ആശങ്ക പടര്‍ത്തുന്നു. കൃത്യതയോടെയുള്ള തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ അഞ്ചും പത്തും ഇരട്ടി വോട്ടുകള്‍ ഓരോ ബൂത്തിലും ബിജെപിയ്ക്ക് വര്‍ദ്ധിക്കും.
ആദ്യമായി സമ്മതിദാന അവകാശം വിനിയോഗിക്കുന്ന വോട്ടര്‍മാരില്‍ 80 ശതമാനവും ബിജെപിയുടെ കൂടെയാണ്. വീടുകളില്‍ കയറി ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ അപഖ്യാതികളും ബീഫ് രാഷ്ട്രീയവും ഉപയോഗിച്ചെങ്കിലും വോട്ടര്‍മാര്‍ സത്യത്തിന്റെ പക്ഷത്ത് തന്നെയാണ് നിന്നത്.
കൊയിലാണ്ടി താലൂക്കില്‍ ഈ വര്‍ഷമാണ് ഏറ്റവും കൂടുതല്‍ ഓപ്പണ്‍ വോട്ട് പോള്‍ ചെയ്തത്. പല ബൂത്തുകളിലും ഉച്ചയാ വുമ്പോഴേയ്ക്കും ഓപ്പണ്‍ വോട്ട് ചെയ്യേണ്ടതിന്റെ ഫോറം തീര്‍ന്നു കഴിഞ്ഞിരുന്നു. തങ്ങള്‍ക്ക് വോട്ടു നഷ്ടപ്പെടുമെന്ന് സംശയമുള്ളവരെ ഓപ്പണ്‍ വോട്ടു ചെയ്യിക്കാന്‍ സിപിഎം ബദ്ധപ്പെടുകയായിരുന്നു. മൂടാടി പഞ്ചായത്തില്‍ മുചുകുന്ന് ഭാഗത്ത് 35 വയസ്സ് പ്രായമുള്ളവരുടെ ഒപ്പണ്‍ വോട്ടു വരെ സിപിഎമ്മുകാര്‍ ചെയ്യിച്ചു. ചില ബൂത്തുകളില്‍ മറ്റു പാര്‍ട്ടികളിലെ ഏജന്റുമാരെ ഇരുത്താന്‍ പോലും അനുവദിച്ചില്ല.
മുചുകുന്നിലെ 9, 10 ബൂത്തുകളില്‍ ഓപ്പണ്‍ വോട്ടിന്റെ എണ്ണം താരതമ്യേന കൂടുതലാണ്. ബിജെപി സ്ഥാനാര്‍ത്ഥിയായ ബാലകൃഷ്ണന് വേണ്ടിയുള്ള പ്രവര്‍ത്തനവും, അതിന്റെ ഭാഗമായി നടന്ന ബൈക്ക് റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തതും സിപിഎമ്മിനെ വിറളി പിടിപ്പിച്ചിരുന്നു.
നിരന്തരമായി സിപിഎം അക്രമം അഴിച്ചുവിടുന്ന മുചുകുന്നില്‍ ബിജെപി പ്രവര്‍ത്തനം ശക്തിപ്പെട്ടതുകൊണ്ട് അഞ്ച് ഇരട്ടിയിലധികം വോട്ടുകള്‍ ഈ വാര്‍ഡുകളില്‍ ബിജെപിക്ക് ലഭിക്കും. കൊയിലാണ്ടി മുന്‍സിപ്പാലിറ്റിയില്‍ ഇപ്പോഴുള്ള മൂന്ന് സീറ്റുകള്‍ക്കു പുറമെ പന്തലായനി, പെരുവട്ടൂര്‍, പെരുവട്ടൂര്‍ കിഴക്ക് എന്നിവിടങ്ങളില്‍ ബിജെപി വിജയം ഉറപ്പു വരുത്തിയിട്ടുണ്ട്.
ചെങ്ങോട്ടുകാവ് പഞ്ചായത്തില്‍ ഇപ്പോഴുള്ള രണ്ട് സീറ്റുകള്‍ക്ക് പുറമെ ചേലിയ, മേലൂര്‍, വസന്തപുരം എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന വാര്‍ഡുകളിലും ബിജെപി സ്ഥാനാര് ത്ഥികള്‍ക്ക് വിജയം സുനിശ്ചിതമാണ്. ചെങ്ങോട്ടുകാവില്‍ ഒരു കാലത്ത് സിപിഎമ്മിന് ആധിപത്യം ഉണ്ടായിരുന്ന 11-ാം വാര്‍ഡില്‍ ബിജെപി സഹായിക്കൂന്ന സ്വതന്ത്രസ്ഥാ നാര്ത്ഥിക്കും വിജയ സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: