ശ്രീനഗര്‍: ജുമ്മു കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പിനു നേരെ ഗ്രനേഡ് ആക്രമണം. സംഭവത്തില്‍ പതിമൂന്നു ജവാന്മാര്ക്ക് പരിക്കേറ്റു. ജവാന്മാര് ക്യാമ്പ് ചെയ്യുന്ന ഖയാമിലെ ഹോട്ടല്‍ ഇക്വാനിന് നേരെ വ്യാഴാഴ്ച വൈകിട്ടാണ് ആക്രമണം ഉണ്ടായത്.
ക്യാമ്പിനു നേരെ ഒരു അജ്ഞാതന്‍ ഗ്രനേഡ് വലിച്ചെറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വ്യക്തമാക്കി. പരിക്കേറ്റ ജവാന്മാരെ ശ്രീനഗറിലെ എസ്.എം.എച്ച്.എസ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് അവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്തം മുജാഹിദീന്‍ ഭീകരസംഘടന ഏറ്റെടുത്തിട്ടുണ്ട്.ഹിസ്ബുള്‍ മുജാഹിദീന്റെ വക്താവ് ബുര്‍ഹാന്‍ ഉദ് ദിനാണ് തങ്ങളാണ് ആക്രമണത്തിനു പിന്നിലെന്ന് സ്ഥിരീകരണം നടത്തിയത്.
ശനിയാഴ്ച ഒരു പൊതു റാലിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി ശ്രീനഗറില്‍ എത്താനിരിക്കെയാണ് ആക്രമണം.ആക്രമണത്തെ തുടര്‍ന്ന് ശ്രീനഗറിലും പ്രാന്തപ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: