കൊച്ചി: തദ്ദേശതിരഞ്ഞെടുപ്പില്‍ ഇത്തവണ കൊച്ചി കോര്‍പ്പറേഷനില്‍ യുഡിഎഫിന് സീറ്റ് കുറയുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ഡെപ്യൂട്ടി മേയറുമായ എന്‍. വേണുഗോപാല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ച പറ്റിയെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയില്‍ കഴിഞ്ഞ തവണത്തേക്കാള്‍ എട്ട് സീറ്റ് കുറയുമെന്നാണ് വേണുഗോപാലിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളും രൂക്ഷവിമര്‍ശനവും വേണുഗോപാല്‍ ഉയര്‍ത്തി. ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ക്ക് പരിധി വിട്ട് സീറ്റ് നല്കി. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയാല്‍ ലത്തീന്‍ കത്തോലിക്ക വിഭാഗക്കാരന് മേയറാകുമെന്നും വേണുഗോപാല്‍ പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചതില്‍ പാര്‍ട്ടിയ്ക്ക് പാളിച്ച പറ്റി. കോണ്‍ഗ്രസുകാര്‍ തന്നെ കോണ്‍ഗ്രസുകാരെ തോല്പ്പിയ്ക്കാന് രംഗത്തിറങ്ങിയതായി വേണുഗോപാല്‍ ആരോപിച്ചു. കോണ്‍ഗ്രസുകാര്‍ വിമതരെ വ്യാപകമായി പിന്തുണച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം എന്‍.വേണുഗോപാലിന്റെ ആരോപണം എറണാകുളം ഡിസിസി തള്ളി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ ഏകോപനത്തില്‍ പാളിച്ചയുണ്ടായിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് വി.ജെ.പൗലോസ് വ്യക്തമാക്കി. ക്രിസ്ത്യാനികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കിയെന്ന ആരോപണവും ഡിസിസി തള്ളി. സീറ്റ് നിര്‍ണയത്തില്‍ പങ്കാളിയായിരുന്ന വേണുഗോപാല്‍ എന്തുകൊണ്ട് അപ്പോള്‍ തന്നെ പരാതിപ്പെട്ടില്ല എന്ന് വി.ജെ.പൗലോസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: