ന്യൂദല്‍ഹി: സാമ്പത്തിക രംഗത്ത് പതിനേഴു മാസം മുന്‍പുള്ള അവസ്ഥയല്ല ഇപ്പോഴുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ട നിലയിലാണ്. ആറാമത് സാമ്പത്തിക സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
മാധ്യമങ്ങളില്‍ തലക്കെട്ട് നേടാനല്ല സാമ്പത്തിക പരിഷ്ക്കാരങ്ങള്‍. അവ ജനങ്ങളുടെ, പ്രത്യേകിച്ച്, പാവപ്പെട്ടവരുടെ ജീവിതം മെച്ചപ്പെടുത്താനാകണം. അദ്ദേഹം തുടര്‍ന്നു. സാമ്പത്തിക വളര്‍ച്ചയുടെ ഏതു സൂചകം വച്ച് നോക്കിയാലും പതിനേഴു മാസം മുന്‍പ് എന്‍ഡിഎ അധികാരത്തിലേറുന്ന സമയത്ത് ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച അവസ്ഥയാണ് ഇപ്പോള്‍. മൊത്തം സാമ്പത്തിക വളര്‍ച്ച ഉയര്‍ന്നു, നാണയപ്പെരുപ്പം( വിലക്കയറ്റം) കുറഞ്ഞു, കറന്റ് അക്കൗണ്ട് കമ്മി കുറഞ്ഞു, വിദേശനിക്ഷേപം വര്‍ദ്ധിച്ചു, റവന്യൂവരുമാനം കൂടി, സാമ്പത്തികക്കമ്മി കുറഞ്ഞു, രൂപ സ്ഥിരത കൈവരിച്ചു, ഇത് അബദ്ധത്തില്‍ സംഭവിച്ചതൊന്നുമല്ല. വളരെയേറെ ആലോചിച്ച് ചര്‍ച്ച ചെയ്ത് നടപ്പാക്കിയ നയങ്ങളുടെ ഫലമായാണ് ഇൗ മാറ്റങ്ങളുണ്ടായത്. ഭാരതത്തെ മാറ്റിമറിക്കാനുള്ള പരിഷ്ക്കാരങ്ങള്‍ വെറും ഹൃസ്വദൂര ഓട്ട മല്‍സരമല്ല, അത് മാരത്തണാണ്.
ജന്‍ധന്‍ യോജന, ആധാര്‍, മൊബൈല്‍ എന്നിവയുടെ പ്രധാന്യം വിശദീകരിച്ച മോദി ഇവ പരമാവധി നേട്ടം കൈവരിക്കാനുള്ളവയാണെന്നും പറഞ്ഞു. ചെലവിടുന്ന ഓരോ രൂപയ്ക്കും പരമാവധി മൂല്യം ലഭിക്കുക, പരമാവധി അധികാരം( ജനങ്ങള്‍ക്ക്) ലഭ്യമാക്കുക,ജനങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ പരമാവധി പ്രയോജനം ലഭ്യമാക്കുക. മോദി തുടര്‍ന്നു.
കേസരയിലിരുന്ന് വിമര്‍ശിക്കുകയും വിദഗ്ധോപദേശം നല്‍കുകയും ചെയ്യുന്നവരേക്കാള്‍ പക്വതയുള്ളവരാണ്, പൊതുബോധമുള്ളവരാണ് ഭാരതത്തിലെ സാധാരണ ജനങ്ങള്‍. സര്‍ക്കാരും പൗരന്മാരും തമ്മിലുള്ള പരസ്പര വിശ്വാസമാണ് ഭരണത്തിലെ സുപ്രധാന വിഷയം.
ആധാറും സാങ്കേതികവിദ്യയും തമ്മില്‍ ഫലപ്രദമായി ബന്ധിപ്പിച്ചതുവഴി സര്‍ക്കാരിന്റെ അനാവശ്യചെലവുകള്‍ കുറയ്ക്കാന്‍ കഴിഞ്ഞു. ഇങ്ങനെ സബ്സിഡി അര്‍ഹതയുള്ളവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്താനും സാധിച്ചു.
പുതിയ സംരംഭങ്ങള്‍ തുടങ്ങാനുള്ള വിപുലമായ ഊര്‍ജ്ജമാണ് ഭാരതത്തിന് ഉള്ളത്. അത് ഫലപ്രദമായ രീതിയില്‍ ഉപയോഗിക്കണം. അങ്ങനെ ചെയ്താല്‍ ഭാരതം തൊഴിലന്വേഷകരുടെ രാജ്യമെന്നതിനു പകരം തൊഴില്‍ദായകരുടെ രാജ്യമായി മാറും. പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വായ്പ ലഭിക്കുക വലിയ പ്രശ്നമായിരുന്നു. മുദ്രാ ബാങ്കു വഴി സംരംഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് വായ്പ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ വഴിയൊരുക്കി.
പ്രധാനമന്ത്രി ജനധന യോജനയുടെ വിജയം പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.19 കോടിപ്പേരാണ് പദ്ധതിയില്‍ അംഗമായത്. ഇത്തരം അക്കൗണ്ടുകളിലായി ഇപ്പോള്‍ മൊത്തം 26000 കോടി രൂപയാണ് വിവിധ ബാങ്കുകളില്‍ ഉള്ളത്.
ഇന്ന് ഭാരതത്തിന്റെ റൂപേ കാര്‍ഡുകള്‍ക്ക് വിപണിയുടെ 36ശതമാനം കൈയടക്കാന്‍ സാധിച്ചു. നാണയപ്പെരുപ്പം കുറയ്ക്കാന്‍ റിസര്‍വ്വ് ബാങ്കുമായി ചേര്‍ന്ന് പുതിയൊരു സംവിധാനം രൂപീകരിക്കാനും സര്‍ക്കാരിന് കഴിഞ്ഞു. മോദി പറഞ്ഞു.
ജനസുരക്ഷ ലക്ഷ്യമിട്ട് ചെലവു കുറഞ്ഞ ഇന്‍ഷ്വറന്‍സ് പദ്ധതികളും പെന്‍ഷനുകളും തുടങ്ങി.കാര്‍ഷിക മേഖലയിലും വലിയ പരിഷ്ക്കാരങ്ങളാണ് കൊണ്ടുവന്നത്. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് കൊണ്ടുവന്നു. രാജ്യത്തൊട്ടാകെ അന്‍പതു കോടി വീടുകള്‍ ഭവനരഹിതര്‍ക്ക് നിര്‍മ്മിച്ചു നല്‍കാനുള്ള എല്ലാവര്ക്കും വീട് പദ്ധതി കൊണ്ടുവന്നു. തന്റെ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്ന പദ്ധതികള്‍ ഒന്നൊന്നായി വിശദീകരിച്ച് പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: