അടിമാലി: താല്‍ക്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വൈദ്യുതി വകുപ്പ് അസിസ്റ്റന്റ് എഞ്ചിനയര്ക്കെതിരെ പൊലീസ് കേസ് എടുത്തു. കെഎസ്ഇബി കത്തിപ്പാറ സെക്ഷന്നിലെ അസിസ്റ്റന്റ് എന്ഞ്ചിയര് മൂലമറ്റം സ്വദേശി രാജേഷിനെതിരെയാണ് അടിമാലി പൊലീസ് കേസ് എടുത്തത്. ഈ മാസം 5 ന് ഓഫീസിനോട് ചേര്‍ന്നുളള സ്ഥലത്ത് വെച്ചാണ് രാജേഷിന്റെ കീഴിലുളള താല്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കരച്ചില്‍കേട്ട് ഓടിയെത്തിയ സഹ ജീവനക്കാരാണ് ഭര്‍ത്യമതിയായ യുവതിയെ രാജേഷില്‍ നിന്നും രക്ഷിച്ചത്. ഒരുവര്‍ഷത്തിലേറെയായി യുവതി ഈ ഓഫീസില്‍ താല്കാലികമായി ജോലിചെയ്യുകയാണ്. പലതവണ രാജേഷിന്റെ ഭാഗത്തുനിന്നും മോശമായ പ്രവര്‍ത്തനം ഉണ്ടായിരുന്നതായി യുവതി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. അടിമാലി എസ്ഐ ലാല്‍ സി ബേബി, അഡീഷണല്‍ എസ്ഐ പി വി വിക്രമന്, സീനിയര്‍ സിവില്‍ ഓഫീസര്‍ അശോകന് എന്നിവരുടെ നേത്യത്വത്തില്‍ കേസ്ഏടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി രാജേഷ് ഒളിവിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: