ബെംഗളൂരു: വര്‍ഗീയ സംഘര്‍ഷങ്ങളും ഒറ്റപ്പെട്ട അക്രമ സംഭവങ്ങളും എന്നും ഭാരതത്തില്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍ എന്‍ഡിഎ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോള്‍ അസഹിഷണുത വര്‍ദ്ധിക്കുന്നുവെന്ന ആരോപണവുമായി രംഗത്തു വരുന്നത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്നും ആര്‍എസ്എസ് കര്‍ണ്ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന ക്ഷേത്രീയ സംഘചാലക് വി.നാഗരാജ.
വര്‍ഗീയ അസഹിഷണുതയെന്ന് പ്രചരിപ്പിക്കുന്ന ബുദ്ധിജീവികള്‍ മറ്റൊരു നിലപാടും അംഗീകരിക്കില്ല. ഓരോ സംഭവത്തിനും അവര്‍ ദേശീയവാദികളെ കുറ്റപ്പെടുത്തിക്കൊണ്ടിരിക്കും. തങ്ങളില്‍ നിന്ന് വ്യത്യസ്തമായ നിലപാടുള്ളവരോടുള്ള അസഹിഷ്ണുതയാണ് അവാര്‍ഡ് മടക്കി നല്കുന്നവര് കാണിക്കുന്നത്. അദ്ദേഹം പറഞ്ഞു.
ടിപ്പു ജയന്തി ആഘോഷിക്കാനുള്ള കര്‍ണ്ണാടക സര്‍ക്കാരിന്റെ നീക്കത്തെ അദ്ദേഹം അപലപിച്ചു. ടിപ്പുവായിരുന്നു ഏറ്റവും അസഹിഷ്ണുവായ രാജാവ്. ഇത് ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുമുണ്ട്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: