കോട്ടയം : തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷിനില്‍ ക്രമക്കേടും തകരാറും വ്യാപകമായ സാഹചര്യത്തില്‍ ഇനിമുതലുള്ള എല്ലാ തെരഞ്ഞെടുപ്പുകളിലും പേപ്പര്‍ ബാലറ്റ് നടപ്പാക്കണമെന്ന് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന് ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയച്ചു.
വോട്ടിംഗ് മെഷിനില്‍ ജനത്തിന് വിശ്വാസം കുറവാണെന്ന് ഫൗണ്ടേഷന് ചൂണ്ടിക്കാട്ടി. മെഷിനില്‍ ഫീഡ് ചെയ്യുന്ന കാര്യങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഇതുമൂലം കൃത്രിമം കാട്ടാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് പേപ്പര്‍ ബാലറ്റ് തിരികെ വിളിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. പോളിംഗ് സമയവും കൗണ്ടിംഗ് സമയവും പേപ്പര്‍ ലാഭവും വോട്ടിംഗ് മെഷ്യന് ഉപയോഗിക്കുമ്പോള്‍ കിട്ടുമെങ്കിലും വിശ്വാസ്യത കൂടുതലും പേപ്പര്‍ ബാലറ്റിനാണ്.
വിശ്വാസ്യതയാണ് ജനാധിപത്യത്തിന്റെ ശക്തി. ഇതോടൊപ്പം എല്ലാം ബൂത്തുകളിലും ക്യാമറ സിസ്റ്റം ഏര്‍പ്പെടുത്തണമെന്നും ഫൗണ്ടേഷന് ആവശ്യപ്പെട്ടു. ജനാധിപത്യത്തിനു ശക്തി പകരാന്‍ തെരഞ്ഞെടുപ്പ് നടത്തിപ്പ് പരിഷ്ക്കരിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ 2016 ജനുവരി 26-ന് തെരഞ്ഞെടുപ്പ് കമ്മീഷനു ഫൗണ്ടേഷന് സമര്‍പ്പിക്കും. ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഉണ്ടായിട്ടുള്ള അപകാതയും ചൂണ്ടിക്കാണിക്കും. ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആര്. അജിരാജകുമാര്‍, സാംജി പഴേപറമ്പില്‍, ബിനു പെരുമന, ജെയ്സണ്‍ പുളിക്കീല്‍, റയാന് സി. മാണി, എബന്‍ ജോസഫ്, പി.എന്‍. പ്രേംകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: