തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമപ്രകാരം പി.സി .ജോര്‍ജിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് മാണി വിഭാഗം നല്കിയ പരാതിയില്‍ രണ്ടു ദിവസത്തിനുള്ളില്‍ തീര്‍പ്പുണ്ടാകുമെന്ന് സ്പീക്കര്‍ മാധ്യമങ്ങളോടു പറഞ്ഞു.
സ്പീക്കറുടെ തീരുമാനം ഉണ്ടാകും മുമ്പേ രാജി പ്രഖ്യാപിക്കാനാണ് ജോര്‍ജിന്റെ നീക്കം. അങ്ങനെയങ്കില്‍ ഇന്നോ നാളെയോ തന്നെ ജോര്‍ജ് എംഎല്‍എ സ്ഥാനം രാജിവച്ചേക്കും. അതേസമയം ഇന്നലെ ഇടത് എംഎല്‍എമാരായ എ. പ്രദീപ്കുമാറും വി.എസ്. സുനില്‍കുമാറും ജോര്‍ജിന് അനുകൂലമായി സ്പീക്കര്‍ക്ക് മൊഴി നല്കി. നിയമസഭാ സെക്രട്ടറി ശാര്‍ങ്ഗധരനെ വിസ്തരിക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇന്നലത്തെ തെളിവെടുപ്പ് അലസിപ്പിരിയുകയും ചെയ്തു.
ശാര്‍ങ്ഗധരന്റെ വിസ്താരം മറ്റൊരു ദിവസമാക്കണമെന്ന ജോര്‍ജിന്റെ ആവശ്യം സ്പീക്കര്‍ നിരാകരിക്കുകയായിരുന്നു. തന്റെ അഭിഭാഷകന്റെ അസാനിധ്യത്തില്‍ നിയമസഭാ സെക്രട്ടറിയെ വിസ്തരിക്കാന്‍ കഴിയില്ലെന്നായിരുന്നു ജോര്‍ജിന്റെ നിലപാട്. എന്നാല്‍ പരാതിക്കാരനായ തോമസ് ഉണ്ണിയാടന് തനിക്ക് അമേരിക്കയിലേക്കു പോകേണ്ടതിനാല്‍ ഇന്നലെത്തന്നെ നിയസഭാ സെക്രട്ടറിയെ വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ടു.
തര്‍ക്കത്തെ തുടര്‍ന്ന് നിയമസഭാ സെക്രട്ടറിയുടെ വിസ്താരം സ്പീക്കര്‍ റദ്ദാക്കി. തിങ്കളാഴ്ച തെളിവെടുപ്പ് തുടരാനുള്ള സ്പീക്കറുടെ തീരുമാനത്തെയും തന്റെ അസൗകര്യം ചൂണ്ടിക്കാട്ടി ജോര്‍ജ് എതിര്‍ത്തു. ഇതും സ്പീക്കര്‍ അംഗീകരിച്ചില്ല.
ജോര്‍ജ് പുതിയ രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചതായി അറിയില്ലെന്നും അഴിമതിക്കെതിരേ പോരാടാന്‍ എസിഡിഎഫ് എന്ന സാംസ്കാരിക സംഘടനയ്ക്കാണ് രൂപം നല്‍കിയതെന്നും എ. പ്രദീപ്കുമാര്‍ മൊഴി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: