ബംഗളരൂ: ഭാരതം കണ്ട ഏറ്റവും വലിയ വര്‍ഗീയ വാദിയായ രാജാവും കൊലയാളിയുമായ ടിപ്പു സുല്‍ത്താന്റെ 265ാമത് ജന്മദിനം ആഘോഷിക്കാന്‍ കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കം.
നവംബര്‍ 10നാണ് വാര്‍ഷികം. ആഘോഷത്തെ എന്തുവില കൊടുത്തും എതിര്‍ക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അടക്കമുള്ള ഹിന്ദു സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്. കന്നട വിരുദ്ധ, ഹിന്ദുവിരുദ്ധ രാജാവായിരുന്നു ടിപ്പു. അവര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ റിപ്പബഌക് ദിനാഘോഷത്തില്‍ ടിപ്പുവിന്റെ പേരിലുള്ള നിശ്ചലദൃശ്യം അവതരിപ്പിക്കന്‍ തുനിഞ്ഞത് പരിവാര്‍ സംഘടനകള്‍ തടഞ്ഞിരുന്നു. ആയിരക്കണക്കിന് ക്ഷേത്രങ്ങള്‍ തച്ചുതകര്‍ക്കുകയും ഹിന്ദുക്കളെകൊന്നൊടുക്കുകയും കന്നഡയെ തകര്‍ത്ത് പേഴ്സ്യന്‍, ഉറുദു ഭാഷകളെ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തയാളാണ് ടിപ്പു.
മംഗലാപുരവും വടക്കന്‍ കേരളവും കീഴടക്കിയപ്പോള്‍ ടിപ്പു നിരവധി കത്തോലിക്കാ പള്ളികളും നശിപ്പിച്ചിരുന്നു. ഈ മതപീഡനത്തിന്റെ വേദന ഇന്നും ഇവിടങ്ങളിലെ കത്തോലിക്കര്‍ക്ക് അറിയാം.
ടിപ്പു മൈസൂറിന്റെ രാജാവായിരുന്നു. ഏറ്റവും അസഹിഷ്ണുവായ രാജാവ്. ഇത് ചരിത്രത്തില്‍ എഴുതിയിട്ടുള്ളതാണ്. അല്ലാതെ ആര്‍എസ്എസ് പറഞ്ഞതല്ല. ഇത് കാഫിറുകളെ കൊല്ലനുള്ളതാണെന്ന് ടിപ്പുവിന്റെ വാളില്‍ എഴുതി വച്ചിട്ടുണ്ട്, ആര്‍എസ്എസ് കര്‍ണ്ണാടക, ആന്ധ്ര, തെലങ്കാന ക്ഷേത്രീയ സംഘചാലക് വി.നാഗരാജ് പറഞ്ഞു. ടിപ്പുവിന്റെ ഏകാധിപത്യത്തില്‍ കര്‍ണ്ണാടത്തിലെ ജനങ്ങള്‍ നേരിട്ട ദുരിതങ്ങള്‍ ചരിത്രകാരന്മാര് രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തുടര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: