ന്യൂദല്‍ഹി: വിദ്യാഭ്യാസ വായ്പാ പദ്ധതിയില്‍ വമ്പിച്ച മാറ്റത്തിനു നിര്‍ദ്ദേശം. വായ്പ തിരിച്ചടയ്ക്കുന്നതിലെ തടസങ്ങള്‍ നീക്കാന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ രഘുറാം രാജനാണ് നിര്‍ദ്ദേശം വെച്ചത്. വായ്പ തിരിച്ചടയ്ക്കലിന് സ്വാഭാവിക മോറട്ടോറിയം വന്നു ചേരുന്നതാണ് വ്യവസ്ഥ.
വിദ്യാഭ്യാസ വായ്പ തിരിച്ചടവു മുടങ്ങുന്നതു കൂടുന്നു. ബാങ്കുകള്‍ നാലുലക്ഷത്തിനു മേലുള്ള വായ്പയ്ക്ക് വ്യവസ്ഥകള്‍ വെക്കുന്നു. പക്ഷേ, വിദ്യാഭ്യാസ വായ്പ ഒരു നിക്ഷേപമാണ്. ഈ സാഹചര്യത്തില്‍ ജോലി കിട്ടാതെ വന്നാല്‍ ഒരു നിശ്ചിത കാലം വരെ വായ്പയ്ക്ക് തിരിച്ചടവ് മരവിപ്പിക്കല്‍ ബാധകമാക്കുന്ന സ്വാഭാവിക സംവിധാനം ഉണ്ടാക്കാനാണ് നിര്‍ദ്ദേശം.
ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തി വായ്പ കൂടുതല്‍ സഹായകവും ലളിതവുമാക്കാനും ഗവര്‍ണ്ണര്‍ നിര്‍ദ്ദേശം വെച്ചു. ആറാമത് സാമ്പത്തിക കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: