ഇടതുവലതു മുന്നണികള്‍ ഒരുവിഭാഗം മാധ്യമങ്ങളെ കൂട്ടുപിടിച്ച് ബിജെപിക്കെതിരായി ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ മുന്നേറ്റം അതാണ് സൂചിപ്പിക്കുന്നത്.
സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലും നഗരസഭകളിലും ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും ബിജെപിക്ക് പ്രാതിനിധ്യമുണ്ടാക്കാന്‍ കഴിഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ തുടങ്ങിയ ബിജെപി മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിലും തുടരുകയാണ്. സംസ്ഥാനത്താകെ രണ്ടിരട്ടിയിലധികം സീറ്റ് വര്‍ദ്ധിപ്പിക്കുകയും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ നിര്‍ണ്ണായക ശക്തിയായി രണ്ടാംസ്ഥാനത്തെത്താനും പാലക്കാട് അടക്കമുള്ള നഗരസഭകളില്‍ വ്യക്തമായ മുന്നേറ്റമുണ്ടാക്കാനും ബിജെപിക്കായി. ബിജെപിക്കെതിരെ നുണപ്രചാരണങ്ങള്‍ നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കാമെന്ന വ്യാമോഹത്തിനേറ്റ തിരിച്ചടിയാണ് ഈ വിജയത്തിലൂടെ ഉണ്ടായിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ ദുര്‍ഭരണത്തിനും അഴിമതിക്കും ഇടതുമുന്നണിയുടെ അക്രമരാഷ്ട്രീയത്തിനും ജനം തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കിയിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി ഭരണത്തില്‍ വലിയ അഴിമതികളാണ് കേരളത്തില്‍ നടന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടിയും കൂട്ടരും നടത്തിയ അഴിമതിക്ക് കുടപിടിക്കുന്ന സമീപനമാണ് ഇടതുപക്ഷം സ്വീകരിച്ചത്. ഇടതുവലതു മുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരായ ജനങ്ങളുടെ പ്രതികരണം കൂടിയാണ് ഈ തെരഞ്ഞെടുപ്പിലുണ്ടായിരിക്കുന്നത്. ഇടതിന്റെയും വലതിന്റെയും ദര്ഭരണം കേരളത്തിലെ ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞിരിക്കുന്നു. ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാനുള്ള നിരവധി കാര്യങ്ങള്‍ അവര്‍ക്കുമുന്നിലുണ്ട്. ആ വിശ്വാസം അവര്‍ വോട്ടായി സമര്‍പ്പിച്ചിരിക്കുന്നു. എസ്എന്‍ഡിപി യോഗത്തിന്റെ സഹായവും എന്‍എസ്എസിന്റെ സമദൂരവും ബിജെപിക്ക് അനുകൂല ഘടകങ്ങളായി. താഴെ തട്ടില്‍ വരെയുള്ള ബിജെപി പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും ബിജെപിയുടെ വിജയത്തിനു കാരണമായി.
ഈ തെരഞ്ഞെടുപ്പ് യുഡിഎഫ് സര്‍ക്കാരിന്റെ വിലയിരുത്തലാണെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നത്. ഇപ്പോള്‍ ആ വിലയിരുത്തലുണ്ടായിരിക്കുന്നു. കേരള ജനത യുഡിഎഫിനെ നിരാകരിച്ചിരിക്കുകയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായുള്ള വിധിയെഴുത്താണുണ്ടായിരിക്കുന്നത്. അതിനാല്‍ ഒരുനിമിഷം പോലും അദ്ദേഹത്തിന് അധികാരത്തില്‍ തുടരാനുള്ള അവകാശമില്ല.
കെപിസിസി പ്രസിഡന്റ് തോല്‍വി സമ്മതിച്ചതായി പ്രഖ്യാപിച്ചു കഴിഞ്ഞു. എത്രയും പെട്ടെന്ന് രാജിവയ്ക്കാനുള്ള അന്തസ് ഉമ്മന്‍ചാണ്ടി കാട്ടണം.
കേരളത്തില്‍ കഴിഞ്ഞകാലങ്ങളില്‍ ബിജെപി ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ജനകീയപ്രശ്നങ്ങളിലിടപെടുകയും ചെയ്തു. അഴിമതിക്കെതിരെ ബിജെപി നടത്തിയത് ശക്തമായ സമരപരിപാടികളാണ്. പരിസ്ഥിതി പ്രശ്നങ്ങളിലും സാമൂഹ്യപ്രശ്നങ്ങളിലും സജീവമായി ഇടപെട്ടാണ് ജനങ്ങളില്‍ സ്വാധീനമുറപ്പിച്ചത്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ജനോപകാര പദ്ധതികളും വികസനവും ബിജെപിയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ദ്ധിപ്പിച്ചു. തിരുവനന്തപുരത്തടക്കം നിര്‍ണ്ണായക ശക്തിയാകാന്‍ ബിജെപിക്കു കഴിഞ്ഞത് ഇക്കാരണത്താലാണ്. ജനങ്ങള്‍ക്കുള്ള വിശ്വാസം ബിജെപി നിലനിര്‍ത്തിക്കൊണ്ടുപോകും.
വരാന്‍പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനലാണ് തദ്ദേശ തെരഞ്ഞെടുപ്പെന്നാണ് പ്രചരണക്കാലത്ത് പലരും പറഞ്ഞത്. സെമിഫൈനലില്‍ വിജയിച്ചത് ബിജെപിയാണ്. സാങ്കേതികമായി സിപിഎമ്മിനാണ് കൂടുതല്‍ സീറ്റെങ്കിലും പലയിടങ്ങളിലും ഇടതുവലതുമുന്നണികള്‍ക്ക് സീറ്റുകള്‍ കുറയുകയും ബിജെപിക്ക് വര്‍ദ്ധിക്കുകയുമാണുണ്ടായത്. വരാന്‍പോകുന്ന നിയസഭാ തെരഞ്ഞെടുപ്പിലും ഈ വിജയം ആവര്‍ത്തിക്കും. നിയമസഭാ തെരഞ്ഞെടുപ്പിലും നിര്‍ണ്ണായക ശക്തിയായി ബിജെപി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: