മുംബൈ: അധോലോക നായകന് ദാവൂദ് ഇബ്രാഹിം ഇന്ത്യയിലെത്തി കീഴടങ്ങാനും വിചാരണ നേരിടാനും സന്നദ്ധത പ്രകടിപ്പിച്ചിരുന്നുവെന്ന് ദാവൂദിന്റെ മുന്‍ അഭിഭാഷകന് ശ്യാം കെസ്വാനിയുടെ വെളിപ്പെടുത്തല്‍.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കീഴടങ്ങാന്‍ ദാവൂദ് സന്നദ്ധത അറിയിച്ചതെന്ന് ശ്യാം കെസ്വാനി പറഞ്ഞു. ഛോട്ടാ രാജന് ഇപ്പോള്‍ കിട്ടുന്ന സൗകര്യങ്ങളൊക്കെ തന്നെ ദാവൂദിനും കിട്ടണമെന്നായിരുന്നു നിബന്ധന.
കഴിഞ്ഞ ജൂലൈയില്‍ കൂട്ടാളിയായ ഛോട്ടാ ഷക്കീലിനൊപ്പം കീഴടങ്ങാനാണ് ദാവൂദ് സന്നദ്ധത പ്രകടിപ്പിച്ചത്. മുംബൈ ആര്‍തര്‍ റോഡ് ജയിലില്‍ പാര്‍പ്പിക്കണമെന്ന ആവശ്യവും മുന്നോട്ട് വെച്ചിരുന്നു. പൊലീസ് കസ്റ്റഡിയിലെയും ജയിലിലെയും പീഡനം ഒഴിവാക്കണമെന്നായിരുന്നു ദാവൂദിന്റെ പ്രധാന നിബന്ധന.
അന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന എന്‍സിപി നേതാവ് ശരത് പവാര്‍ എതിര്‍ത്തതുമൂലമാണ് ഇത് നടക്കാതെ പോയതെന്ന് മുതിര്‍ന്ന അഭിഭാഷകനും മുന്‍ രാജ്യസഭാ അംഗവുമായ രാജ് ജഠ്മലാനി നേരത്തേ പറഞ്ഞിരുന്നു. ന്നത്തെ യുപിഎ സര്‍ക്കാരിന്റെ കൂടി തീരുമാനം ആയിരുന്നു ദാവൂദിന്റെ ഒളിവുജീവിതത്തിന്റെ ദൈര്‍ഘ്യം കൂട്ടിയതെന്നും ജഠ്മലാനി പറഞ്ഞു.
മുംബൈ സ്ഫോടനപരമ്പര ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള ദാവൂദ് ഇബ്രാഹിം ഇപ്പോള്‍ പാകിസ്താനില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് കരുതപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: