മലപ്പുറം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മറ്റ് മുന്നണികള്‍ ഭയന്നതുപോലെ തന്നെ സംഭവിച്ചു. ബിജെപി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്. ആറ് ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും അക്കൗണ്ട് തുറന്നു. പരപ്പനങ്ങാടി നഗരസഭയില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറി. നഗരസഭ ആര് ഭരിക്കണമെന്ന് ഇനി തീരുമാനിക്കുന്നത് ബിജെപി ആയിരിക്കും.
വിദ്യാഭ്യാസ മന്ത്രി അബ്ദുറബ്ബിന്റെ തട്ടകത്തില്‍ നാല് സീറ്റുകളാണ് ബിജെപി സ്വന്തമാക്കിയത്. താനൂര്‍ നഗരസഭയില്‍ പത്ത് സീറ്റുകള്‍ നേടിയ ബിജെപിയാണ് പ്രതിപക്ഷം. വാഴക്കാട്, എടക്കര, എടയൂര്‍. മാറഞ്ചേരി, അങ്ങാടിപ്പുറം, പാണ്ടിക്കാട്, വള്ളിക്കുന്ന്, ചേലേമ്പ്ര, കുറ്റിപ്പുറം, ചെറുകാവ്, മൂര്‍ക്കനാട്, പുറത്തൂര്‍, എടപ്പാള്‍ പഞ്ചായത്തുകളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ചരിത്രത്തിലാദ്യമായി മഞ്ചേരി നഗരസഭയില്‍ അക്കൗണ്ട് തുറക്കുകയും ചെയ്തു.
2010ല്‍ ആകെ 22 സീറ്റുകളാണ് തദ്ദേശ സ്ഥാപനങ്ങളില്‍ ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത്തവണ നഗരസഭകളില്‍ മാത്രം ബിജെപിക്ക് 21 സീറ്റുകളുണ്ട്. 12 പഞ്ചായത്തുകളിലായി 15 സീറ്റുകളും ലഭിച്ചു. സിപിഎമ്മും ലീഗും കോണ്‍ഗ്രസും കൈകോര്‍ത്ത് ബിജെപിയെ നേരിടുകയായിരുന്നു. ഇവരോട് പൊരുതി നേടിയ വിജയത്തിന് വലിയ വിലയുണ്ട്.
മിക്ക സീറ്റുകളിലും ചെറിയ വോട്ടുകളുടെ വിത്യാസത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടത്. വോട്ടിംഗ് മെഷീനിലെ അട്ടിമറിയും അക്രമവും ചില സ്ഥലങ്ങളില്‍ ബിജെപിയുടെ വിജയത്തിന് തടസ്സമായി എന്നാണ് വിലയിരുത്തല്‍. സാമ്പാര്‍ മുന്നണികളോട് മത്സരിച്ച് നേടിയ വിജയത്തില്‍ ബിജെപി ക്യാമ്പ് സന്തോഷത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: