ആലപ്പുഴ: കുട്ടനാട്ടിലും ബിജെപി ഇത്തവണ വന്‍ മുന്നേറ്റം നടത്തി. ഏതാണ്ട് എല്ലാ പഞ്ചായത്തുകളിലും ബിജെപിക്ക് സാന്നിദ്ധ്യം ഉറപ്പിക്കാന്‍ കഴിഞ്ഞു. സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിലൂടെ കുപ്രസിദ്ധി നേടിയ കാവലത്ത് ബിജെപി ആദ്യ വിജയം നേടി. പള്ളിയറക്കാവ് വാര്‍ഡില്‍ ലതാ ഓമനക്കുട്ടനാണ് വിജയിച്ചത്. പുളിങ്കുന്നില്‍ രണ്ടു വാര്‍ഡുകളിലാണ് ഇത്തവണ ബിജെപി വിജയിച്ചത്.
ചതുര്‍ത്ഥ്യാകരി വാര്‍ഡില്‍ കെ. ജയകുമാറും മങ്കൊമ്പ് ക്ഷേത്രം വാര്‍ഡില്‍ സനിതയുമാണ് വിജയിച്ചത്. വെളിയനാട് പഞ്ചായത്തില്‍ ബിജെപിയുടെ കനകമ്മ വിജയിച്ചു. വില്ലേജാഫീസ് വാര്‍ഡില്‍ നിന്നാണ് വിജയം നേടിയത്. ചമ്പക്കുളത്ത് രണ്ടിടത്താണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ചമ്പക്കുളം കിഴക്ക് വാര്‍ഡില്‍ സതിയമ്മയും പുല്ലങ്ങടി വാര്‍ഡില്‍ ദിനേഷ്കുമാറും വിജയിച്ചു.
എടത്വയില്‍ ഒരു സീറ്റ് ബിജെപി നേടി. കൊടുപ്പുന്ന വാര്‍ഡില്‍ ദീപയാണ് ജയിച്ചത്. തലവടി ഗ്രാമപഞ്ചായത്തിലും ഇത്തവണ ഉജ്വലമുന്നേറ്റം നടത്താന്‍ ബിജെപിക്ക് സാധിച്ചു. വാര്‍ഡ് അഞ്ചില്‍ ബിനു സുരേഷും വാര്‍ഡ് എട്ടില്‍ അനുരൂപും വാര്‍ഡ് 11ല്‍ അജിത്കുമാറുമാണ് വിജയിച്ചത്. തകഴിയില്‍ രണ്ടിടത്താണ് ബിജെപി വിജയിച്ചത്. തകഴി വടക്കു വാര്‍ഡില്‍ ഡി. സുഭാഷും കരുമാടിയില്‍ ഗണേഷ്കുമാറും വിജയം നേടി.
നീലംപേരൂരില്‍ ബിജെപി ഇത്തവണ രണ്ടു സീറ്റുകള്‍ കരസ്ഥമാക്കി. ചെറുകര പടിഞ്ഞാറ് വാര്‍ഡില്‍ ബിനീഷും വാലടിയില്‍ സുരേഷ്കുമാറുമാണ് വിജയിച്ചത്. കൈനകരി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് തിളക്കമാര്‍ന്ന നേട്ടമായി. സിപിഎമ്മിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന ഭജനമഠം ഭാഗത്ത് അമ്പതില്‍ താഴെ വോട്ടുകള്‍ക്കുമാത്രമാണ് ബിജെപി പരാജയപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: