കായംകുളം: നഗരസഭയില്‍ നാല്പ്പത്തിനാല് വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി ശക്തമായ മുന്നേറ്റം നടത്തി. ആര്‍ക്കും ഭൂരിപക്ഷമില്ലാത്ത നഗരസഭയില്‍ ബിജെപി നിര്‍ണ്ണായക ശക്തിയായി മാറി. വാര്‍ഡ് 31 ല്‍ ഓമന അനില്‍, പത്താംവാര്‍ഡില്‍ രാജേഷ് കമ്മത്ത്, പതിനൊന്നാം വാര്‍ഡില്‍ രമണി, പതിമൂന്നാം വാര്‍ഡില്‍ സദാശിവന്, മുപ്പത്തിനാലാംവാര്ഡില് അശ്വനി ദേവ്, പതിനാറാം വാര്‍ഡില്‍ പാലമുറ്റത്ത് വിജയകുമാര്‍, നാല്‍പ്പത്തി ഒന്നാംവാര്‍ഡില്‍ സുരേഖ എന്നിവരാണ് വിജയിച്ച ബി.ജെ.പി സ്വാനാര്ത്ഥികള്.
ബിജെപിയുടെ ശക്തമായ വികസനനയമാണ് വിജയത്തിന് കാരണമായത്. നഗരസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ബിജെപിക്ക് ഇത്രയും പ്രതിനിധികളെ ലഭിക്കുന്നത്.
കഴിഞ്ഞ തവണ രണ്ട് സീറ്റ് ലഭിച്ച ബിജെപിക്ക് ഏഴ് സീറ്റ് നേടി നിര്‍ണ്ണായക ശക്തിയായത് ഇരുമുന്നണികള്ക്കേറ്റ് പ്രഹരമാണ്. സമുന്നതരായ പലനേതാക്കളേയും പിന്തള്ളിയാണ് ബിജെപി വലിയ വിജയം നേടിയത്.
അഴിമതിയില്‍ മുങ്ങികുളിച്ച ഇടതുവലത് കക്ഷികള്‍ക്ക് താക്കീതാണ് നഗരസഭയിലെ വിജയമെന്ന് ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് കെ.ജയചന്ദ്രന്‍പിള്ള, പാലമുറ്റത്ത് വിജയകുമാര്‍, പുളിയറ വേണുഗോപാല്‍, ഡി.അശ്വനിദേവ് എന്നിവര്‍ പറഞ്ഞു.
മണ്ഡലത്തിലെ ആറുപഞ്ചയാത്തുകളില് കൃഷ്ണപുരത്തും ദേവികുളങ്ങരയിലും ബിജെപി നിര്‍ണ്ണായക ശക്തിയാകും.
ഭരണിക്കാവിലും ബിജെപി സാനിദ്ധ്യം ഉണ്ടായി. കൃഷ്ണപുരത്ത് പാറയില്‍ രാധാകൃഷ്ണനും, എസ്.ബിജിയും വിജയം നേടി.
ദേവികുളങ്ങരയില്‍ ഒന്‍പതാം വാര്‍ഡില്‍ നിന്ന് അരുണ്‍ വിജയിച്ചു. പത്തിലും പതിനൊന്നിലും രണ്ടാമതെത്തി ബിജെപി ശക്തമായ മുന്നേറ്റം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: