കണ്ണൂര്‍: കണ്ണൂര്‍ കോര്പ്പറേഷന് ടെമ്പിള്‍ വാര്‍ഡില്‍ ബിജെപിയെ തോല്പിക്കാന് സിപിഎം കോണ്‍ഗ്രസ്സിന് വോട്ട് മറിച്ചു. 707 വോട്ട് നേടിയ കോണ്‍ഗ്രസ്സിന്റെ അമൃതാ രാമകൃഷ്ണനാണ് ഇവിടെ വിജയിച്ചത്. 632 വോട്ട് നേടി ബിജെപി സ്ഥാനാര്‍ത്ഥി അഡ്വ.അര്‍ച്ചന രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സിപിഎം സ്ഥാനാര്‍ത്ഥിക്ക് കേവലം 225 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. ബിജെപിയെ തോല്പിക്കുന്നതിന് സിപിഎം ആസൂത്രിതമായി കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് മറിച്ച് നല്കിയിരുന്നില്ലെങ്കില് സ്വാഭാവികമായും ബിജെപി ജയിക്കുകയും കോണ്‍ഗ്രസ്സിന്റെ മൊത്തം സീറ്റില്‍ ഒരു സീറ്റിന്റെ കുറവുണ്ടാവുകയും ചെയ്യുമായിരുന്നു. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തോടെ കോര്‍പറേഷനില്‍ മേല്‍ക്കൈ നേടാനുള്ള അവസരമാണ് സിപിഎം നഷ്ടപ്പെടുത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ഇത്തരം അവിഹിത കൂട്ടുകെട്ടില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന പരസ്പര ധാരണ കോര്പ്പറേഷന് ഭരണം തന്നെ നഷ്ടപ്പെടുത്തിയത് എല്‍ഡിഎഫില്‍ ഏറെ പ്രതിസന്ധിയുണ്ടാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: