ന്യൂദല്‍ഹി: ബീഹാറില്‍ മഹസഖ്യം വിജയിച്ചതിന്റെ ക്രഡിറ്റ് രാഹുല്‍ ഗാന്ധിക്കാണെന്ന് കോണ്‍ഗ്രസ്. നിതീഷ്കുമാറാണ് വിജയിയെങ്കിലും മഹാസഖ്യത്തിന്റെ ശില്പി രാഹുലാണെന്നാണ് കോണ്‍ഗ്രസ് നേതാവ് സഞ്ജയി നിരൂപം പറയുന്നത്. നിതീഷിനെയും ലാലുവിനെയും ഒരുമിപ്പിച്ചത് രാഹുലാണെന്നും കോണ്‍ഗ്രസ് പറഞ്ഞു.
രാഹുല്‍ ഗാന്ധി ഇടപെട്ടില്ലായിരുന്നുവെങ്കില്‍ മഹാ സഖ്യം ഒരിക്കലും സാദ്ധ്യമാവില്ലായിരുന്നെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദും വ്യക്തമാക്കി. ലാലു പ്രസാദ് യാദവ് ഇടഞ്ഞു നിന്നപ്പോള്‍ രാഹുലാണ് അത് പരിഹരിച്ചതെന്നും കോണ്‍ഗ്രസ് പറയുന്നു.
വളരെയധികം തിരിച്ചടികള്‍ക്ക് ശേഷം കോണ്‍ഗ്രസിന് ആശ്വസിക്കാവുന്ന ഒരു നേട്ടമാണ് ബീഹാറില്‍ ലഭിച്ചതെന്നും രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാകാനുള്ള നല്ല സമയം ഇതാണെന്നും നേതാക്കള്‍ അഭിപ്രായപ്പെടുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: