ആലപ്പുഴ: തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തില്‍ ഒന്നാമതെത്താന്‍ കഴിഞ്ഞതുകൂടാതെ എട്ടു ഗ്രാമപഞ്ചായത്തുകളിലും മാവേലിക്കര നഗരസഭയിലും പ്രതിപക്ഷനേതൃസ്ഥാനത്തെത്താനും ബിജെപിക്കു സാധിച്ചു. പാണ്ടനാട്, ചുനക്കര, പുലിയൂര്, വെണ്മണി, ബുധനൂര്‍, കുത്തിയതോട്, അമ്പലപ്പുഴ വടക്ക്, താമരക്കുളം പഞ്ചായത്തുകളിലാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത്. താമരക്കുളം പഞ്ചായത്തില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. യുഡിഎഫിന് ഒരു മെമ്പറെ പോലും വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല. ബിജെപിക്ക് അഞ്ച് അംഗങ്ങളെ ലഭിച്ചു.
അമ്പലപ്പുഴ വടക്കില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. സിപിഎമ്മാണ് വലിയ ഒറ്റക്കക്ഷി. നാല് അംഗങ്ങളുള്ള ബിജെപിക്ക് രണ്ടാം സ്ഥാനമാണുള്ളത്. കുത്തിയതോട് പഞ്ചായത്തിലും ആര്‍ക്കും ഭൂരിപക്ഷമില്ല. വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസാണ്. ബിജെപി സമത്വ മുന്നണി സഖ്യത്തിന് ഇവിടെ അഞ്ച് അംഗങ്ങളുണ്ട്. ബുധനൂരില്‍ എല്‍ഡിഎഫിനാണ് ഭരണം. ബിജെപിസഖ്യത്തിന് മൂന്ന് അംഗങ്ങളിവിടെയുണ്ട്. വെണ്മണിയില് ആര്‍ക്കും ഭൂരിപക്ഷമില്ല. കോണ്‍ഗ്രസാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് നാല് അംഗങ്ങളുണ്ട്. പുലിയൂരിലും ആര്‍ക്കും ഭൂരിപക്ഷമില്ല. സിപിഎമ്മാണ് വലിയ ഒറ്റക്കക്ഷി. ബിജെപിക്ക് നാലും കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളുമാണുള്ളത്.
ചുനക്കരയില്‍ എല്‍ഡിഎഫിനാണ് ഭരണം. നാലംഗങ്ങളുള്ള ബിജെപി രണ്ടാം സ്ഥാനത്താണ്. കോണ്‍ഗ്രസിന് മൂന്ന് അംഗങ്ങളാണുള്ളത്. പാണ്ടനാട് പഞ്ചായത്തില്‍ യുഡിഎഫിനാണ് ഭരണം. ഇവിടെ ബിജെപിക്ക് നാല് അംഗങ്ങളുള്ളപ്പോള്‍ സിപിഎമ്മിന് ഒരംഗം മാത്രമാണുള്ളത്. ജില്ലയില്‍ 22 ഗ്രാമപഞ്ചായത്തുകളിലും ചേര്‍ത്തല നഗരസഭയിലും ബിജെപിക്ക് പ്രതിനിധികളില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: