കണ്ണൂര്‍: കണ്ണൂരില്‍ ഇടത് കോട്ടകളില്‍ ബിജെപി വോട്ടുകള്‍ ഇരട്ടിയായി. 50 ശതമാനത്തിലധികം വോട്ട് വര്‍ദ്ധനവാണ് ഉണ്ടായത്. ജില്ലാ പഞ്ചായത്തിലെ 24 ഡിവിഷനുകളിലായി 1,20,0013 വോട്ടുകളാണ് ബിജെപിക്ക് ലഭിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ കിട്ടിയതിന്റെ ഇരട്ടി. കോര്‍പ്പറേഷനില്‍ 13,645 വോട്ടും, 8 നഗരസഭകളിലായി മുപ്പതിനായിരത്തോളം വോട്ടുകളും ലഭിച്ചിട്ടുണ്ട്. ബിജെപി വോട്ട് ഒന്നര ലക്ഷം കവിയും.
മാര്‍ക്സിസ്റ്റ് പാര്‍ട്ടി രൂപംകൊണ്ട പിണറായി ജില്ലാ ഡിവിഷനിലാണ് ബിജെപിക്ക് ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥി രജനിക്ക് 11769 വോട്ടുകളാണ് ലഭിച്ചത്. 5000 ല്‍ കൂടുതല്വോട്ടുകള് ലഭിച്ച ആറ് ജില്ലാ ഡിവിഷനുകളുണ്ട്. സിപിഎം ഉരുക്കുകോട്ടയായ കരിവെള്ളൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി 4663 വോട്ടുകള്‍ നേടി.
മലയോര- കുടിയേറ്റ മേഖലയില്‍ 13,101 വോട്ടുകള്‍ നേടിയ പാര്‍ട്ടി പാനൂര്‍ മേഖലയിലെ ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്നും 28,266 വോട്ടുകള്‍ നേടി. സിപിഎമ്മിന്റെ ഏകാധിപത്യ ഭരണം നടക്കുന്ന പ്രതിപക്ഷമില്ലാത്ത മലപ്പട്ടം പഞ്ചായത്തുള്‍പ്പെടുന്ന മയ്യില്‍ മേഖലയിലെ രണ്ട് ഡിവിഷനുകളിലായി 7832 വോട്ടകളും അഴീക്കോട് 7000 ത്തോളം വോട്ടും ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടി. ജില്ലയില്‍ എല്ലാ കാലത്തും ഇടതുപക്ഷത്തെ മാത്രം തുണച്ചിട്ടുളള കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളുടെ ഭാഗമായി വരുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലെല്ലാം കൂടി 22,034 വോട്ട് നേടി ഉജ്ജ്വല മുന്നേറ്റമാണ് ബിജെപി ജില്ലയില്‍ കാഴ്ചവെച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 1,0,4000 ഉണ്ടായിരുന്ന ബിജെപിയുടെ വോട്ട് ജില്ലാ പഞ്ചായത്ത്, നഗരസഭ, കോര്പ്പറേഷന് ഉള്‍പ്പെടെ 1,60,000ത്തില്‍ അധികമായി. ഒരു വര്‍ഷം കൊണ്ട് 60,000 വോട്ടിന്റെ വര്‍ധനവാണ് ജില്ലയില്‍ ബിജെപിക്ക് ഉണ്ടായിരിക്കുന്നത്.കഴിഞ്ഞതവണ 14 സീറ്റുകളാണുണ്ടായിരുന്നത്. ഇത്തവണ അത് 31 ആയി മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: