എരുമേലി: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏഴുപഞ്ചായത്തില് 5ലും എല്‍ഡിഎഫിന് തിരിച്ചടി. എരുമേലി, കോരുത്തോട് പഞ്ചായത്തുകളില്‍ മാത്രം ഭരണത്തിലെത്തിയതൊഴിച്ചാല് എല്‍ഡിഎഫിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ല. മണിമലയില്‍ 5 വാര്‍ഡില്‍ ഏഴ് എണ്ണത്തില്‍ യുഡിഎഫ് ജയിച്ചുവെങ്കിലും എല്‍ഡിഎഫും സ്വതന്ത്രരും നാല് സീറ്റില്‍ വീതം ജയിച്ചതാണ് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുന്നത്.
സ്വതന്ത്രരായി ജയിച്ചവര്‍ തീരുമാനിക്കുന്നതനുസരിച്ചായിരിക്കും മണിമല പഞ്ചായത്തില്‍ ഭരണസമിതി ഉണ്ടാകുക. 13 വാര്‍ഡുകളുള്ള കോരുത്തോട്ടില്‍ യുഡിഎഫ് 2ഉം എല്‍ഡിഎഫ് 8ഉം 3 സ്വതന്ത്രരുമാണ് വിജയിച്ചത്. 23 വാര്‍ഡുകളുള്ള എരുമേലി ഗ്രമപഞ്ചായത്തില്‍ 14 വാര്‍ഡില്‍ എല്‍ഡിഎഫും, 7 സീറ്റില്‍ യുഡിഎഫും, ബിജെപിയും സ്വതന്ത്രനും ഓരോ സീറ്റുകള്‍ നേടി വിജയിച്ചു. 13 വാര്‍ഡുകളുള്ള കൂട്ടിക്കല്‍ പഞ്ചായത്തില്‍ 8 സീറ്റില്‍ യുഡിഎഫും എല്‍ഡിഎഫും സ്വതന്ത്രരും രണ്ടു സീറ്റുകള്‍ വീതം നേടി. ബിജെപി താളുങ്കല്‍ രണ്ടാം വാര്‍ഡിലും ജയിച്ചു.
21 വാര്‍ഡുകളുള്ള മുണ്ടക്കയം പഞ്ചായത്തില്‍ യുഡിഎഫ് 12ഉം എല്‍ഡിഎഫ് 8ഉം സ്വതന്ത്രന് 1ഉം സീറ്റുകള്‍ നേടി. 19 വാര്‍ഡുകളുള്ള പാറത്തോട് പഞ്ചായത്തില്‍ യുഡിഎഫ് 10ഉം എല്‍ഡിഎഫ് 9ഉം സീറ്റുകള്‍ നേടി. 23 വാര്‍ഡുകളുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്തില്‍ യുഡിഎഫ് 9ഉം എല്‍ഡിഎഫ് 13ഉം ബിജെപി ഒരു സീറ്റിലും വിജയിച്ചു. ഏഴ് പഞ്ചായത്തുകളിലായി 11 സ്വതന്ത്രന്മാരാണ് വിജയിച്ചത്. എരുമേലി ഗ്രാമപഞ്ചായത്തിലെ കണമല 14-ാം വാര്‍ഡില്‍ പി.സി.ജോര്‍ജ്ജിന്റെ കേരളകോണ്‍ഗ്രസ് സെക്യുലര്‍ സ്ഥാനാര്‍ത്ഥി അനീഷ് മാത്രമാണ് വിജയിച്ചത്. എരുമേലി ഗ്രാമപഞ്ചായത്തിലെ 3 ബ്ലോക്ക് ഡിവിഷനുകളില്‍ ചേനപ്പാടിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആശാ ജോയി 2851 വോട്ടുകള്‍ നേടി 188 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
മുക്കൂട്ടുതറ ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രകാശ് പള്ളിക്കുടം 5099 വോട്ട് നേടി വിജയിച്ചു. എല്‍ഡിഎഫിലെ പി.കെ.അബ്ദുള്‍ കരീം 2912 വോട്ടുകള്‍ നേടി 516 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. ആകെയുള്ള 15 ബ്ലോക്ക് ഡിവിഷനില്‍ യുഡിഎഫ് 10ലും എല്‍ഡിഎഫ് 5ലും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: