തിരുവനന്തപുരം: ബിജെപി ഒന്നാംസ്ഥാനത്തെത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനം സംബന്ധിച്ച് 13ന് നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന് അറിയിച്ചു.
ബിജെപി ഒന്നാമതു നില്ക്കുന്ന പഞ്ചായത്ത്-മുന്‍സിപ്പാലിറ്റികളിലെ അധ്യക്ഷ സ്ഥാനത്തിനുള്ള സാധ്യതകള്‍ ആരായാനുള്ള ശ്രമം പാര്‍ട്ടി ആരംഭിച്ചു. ഇതിനായി സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളെ ഇന്നലെ നടന്ന കോര്‍ കമ്മറ്റി യോഗം ചുമതലപ്പെടുത്തി.
ബിജെപി നിര്‍ണായകമായ ശക്തി നേടിയതും എന്നാല്‍ ഒന്നാംസ്ഥാനത്ത് എത്താത്തതുമായ തദ്ദേശ സ്ഥാപനങ്ങളില്‍ എന്തു നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് അതത് സ്ഥലങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായും പ്രാദേശിക ഘടകങ്ങളുമായും ആവശ്യമായ ചര്‍ച്ച നടത്താനും ഇവരെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച അന്തിമതീരുമാനം 13ന് എറണാകുളത്തു ചേരുന്ന സംസ്ഥാന ഭാരവാഹികളുടെയും ജില്ലാ പ്രസിഡന്റുമാരുടെയും ജില്ലാ ജനറല്‍ സെക്രട്ടറിമാരുടെയും യോഗത്തില്‍ കൈക്കൊള്ളും.
വിവിധ ജില്ലകളുടെ ചുമതല: തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍ – പി.കെ. കൃഷ്ണദാസ്, പത്തനംതിട്ട, ആലപ്പുഴ – എം.ടി. രമേശ്, കോട്ടയം, എറണാകുളം – എ.എന്‍. രാധാകൃഷ്ണന്, ഇടുക്കി, തൃശ്ശൂര്‍ – ജോര്‍ജ് കുര്യന്, പാലക്കാട് – ശോഭാസുരേന്ദ്രന്, കോഴിക്കോട്, മലപ്പുറം – കെ.പി. ശ്രീശന് മാസ്റ്റര്‍, കാസര്‍കോട്, വയനാട് – കെ. സുരേന്ദ്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: