ആലപ്പുഴ: വിപ്ലവഭൂമിയെന്ന് ഇടതുപക്ഷം കൊട്ടിഘോഷിക്കുന്ന വയലാറില്‍ ഭരണം നിലനിര്‍ത്താന്‍ സിപിഎം, വിമതനായി വിജയിച്ച സഖാവിന്റെ കാലുപിടിക്കുന്നു.
ചരിത്രത്തിലാദ്യമായി സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ വിമതനായി മത്സരിച്ച ജയിച്ച എന്‍. ശശിധരന്റെ പിന്നാലെയാണ് സിപിഎം നേതൃത്വം സഹായ അഭ്യര്‍ത്ഥനയുമായി നടക്കുന്നത്. 16അംഗ പഞ്ചായത്തു ഭരണസമിതിയില്‍ എല്‍ഡിഎഫിന് എട്ടംഗങ്ങള്മാത്രമാണുള്ളത്. യുഡിഎഫ് ആറ്, ബിജെപി ഒന്ന്, സിപിഎം വിമതന് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. ഭരണം നിലനിര്‍ത്തണമെങ്കില്‍ വിമതന്റെ പിന്തുണ കൂടിയേ മതിയാകൂ.
രക്തസാക്ഷികുടീരം ഉള്‍പ്പെടുന്ന വാര്‍ഡില്‍പോലും ഇവിടെ സിപിഎം സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നത്തില്‍ വിമതനായി മത്സരിച്ച എന്‍. ശശിധരന് 88 വോട്ടുകള്‍ക്കാണ് ഇടതുസ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിപിഐയിലെ എന്‍. അപ്പച്ചനെ തോല്പിച്ചത്. കോണ്‍ഗ്രസ് ഇവിടെ മൂന്നാം സ്ഥാനത്താണ്. വയലാറില്‍ ഭരണം നഷ്ടപ്പെടുന്നത് സിപിഎമ്മിന് ഉള്‍ക്കൊള്ളാനാകില്ല. ഈ സാഹചര്യത്തില്‍ വന്‍ വാഗ്ദാനങ്ങള്‍ നല്‍കിയും തങ്ങളെ വെല്ലുവിളിച്ചു ജയിച്ച വിമതനെ കൂടെനിലനിര്ത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
നോമിനേഷന് പിന്‍വലിക്കേണ്ട അവസാന ദിവസങ്ങളിലും ധാരണയാകാത്തതിനെത്തുടര്‍ന്ന് സിപിഎമ്മും സിപിഐയും ഇവിടെ പല വാര്‍ഡുകളിലും പത്രിക നല്‍കിയിരുന്നു. ഒടുവില്‍ ഇരുപാര്‍ട്ടി നേതൃത്വവും ധാരണയായതിന്റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികള്‍ പലരും മത്സരരംഗത്തുനിന്നു പിന്മാറിയെങ്കിലും ശശിധരന് വഴങ്ങിയില്ല. അങ്ങനെ സിപിഎമ്മിന്റെ ഔദ്യോഗിക ചിഹ്നം വിമതന്റെ ചിഹ്നമായി മാറിയെന്ന ദുരവസ്ഥയും ഇവിടെയുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: