കോഴിക്കോട്: കോര്‍പ്പറേഷനില്‍ 22 ശതമാനം വോട്ടും ജില്ലയില്‍ രണ്ട് ലക്ഷത്തി അമ്പത്തിയൊന്നായിരം വോട്ടും നേടി ബിജെപി ജില്ലയില്‍ കരുത്ത് തെളിയിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 7ശതമാനം വോട്ടാണ് ബിജെപിക്ക് കോഴിക്കോട് കോര്‍പ്പറേഷനില്‍ നേടാനായത്.
കോര്‍പ്പറേഷനിലെ വിജയം ഇരുമുന്നണികളെയും ഞെട്ടിച്ചു. ചേവരമ്പലം, മാറാട്, ബേപ്പൂര്‍, പോര്‍ട്ട്, ബേപ്പൂര്‍, ഡിവിഷനുകള്‍ സിപിഎം സിറ്റിംഗ് സീറ്റുകളായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീമിന്റെ ബേപ്പൂര്‍ നിയമസഭാ മണ്ഡലത്തിലുള്‍പ്പെട്ടതാണ് മാറാട്, ബേപ്പൂര്‍, ബേപ്പൂര്‍ പോര്‍ട്ട് ഡിവിഷനുകള്‍. സിവില്‍ സ്റ്റേഷന്, കാരപ്പറമ്പ്, മീഞ്ചന്ത ഡിവിഷനുകള്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളും. ഇരുപക്ഷത്തെയും സ്റ്റാന്റിംഗ് കൗണ്‍സില്‍ സ്ഥിരം സമിതി ചെയര്‍ പേഴ്സണ്‍ മാര്‍ പ്രതിനിധീകരിച്ച രണ്ട് സീറ്റുകളില്‍ ബിജെപി വിജയിച്ചതാണ് മുന്നണികളെ ഞെട്ടിച്ചത്.
7 ഡവിഷനുകളില് രണ്ടാമതെത്തിയ ബിജെപിയെ പരാജയപ്പെടുത്താന്‍ ഇരുമുന്നണികളും തന്ത്രമൊരുക്കിയിരുന്നു.സിപിഎംസ്ഥാനാര്ത്ഥിയും മുന്‍ മേയറുമായ തോട്ടത്തില്‍ രവീന്ദ്രന് 34 വോട്ടിനാണ് വിജയിച്ചത്. ഇവിടെ യുഡിഎഫിന്റെ ജനതാദള്‍ യു സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ആകെ 316 വോട്ടാണ്. തൊട്ടടുത്ത നടക്കാവ് വാര്‍ഡില്‍ ജനതാദള്‍ യു സ്ഥാനാര്‍ത്ഥി പൊറ്റങ്ങാടി കിഷന് ചന്ദ് ജയിച്ചത് 297 വോട്ടിനാണ്. ഇവിടെ ഇടതുമുന്നണിയിലെ ജനതാദള്‍ എസ് സ്ഥാനാര്‍ത്ഥി 668 വോട്ട് നേടി മൂന്നാംസ്ഥാനത്തായി.
കോര്‍പ്പറേഷനിലാകെ ഇടതുതരംഗമെന്ന അവകാശപ്പെടുമ്പോഴും കഴിഞ്ഞ തവണത്തേതിനേക്കാള്‍ 168 വോട്ടു കുറവാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് ഇവിടെ ലഭിച്ചത്. ഇരുമുന്നണികളുടെയും രഹസ്യ ധാരണയാണ് ബിജെപിയുടെ വിജയം ഏഴ്സീറ്റുകളിലായി നിലനിര്‍ത്താന്‍ കഴിഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: