കോഴിക്കോട്: കോഴിക്കോട് ലീഗ് ഹൗസില്‍ മുസ്ലിംലീഗ് നേതാവിനെ ലീഗുകാര്‍ തടഞ്ഞുവെച്ചു. ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീറിനെയാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം മൂന്നോടെ ലീഗുകാര്‍ തടഞ്ഞുവെച്ചത്. വെള്ളയില്‍ ഭാഗത്തുനിന്നെത്തിയ നൂറോളം പ്രവര്‍ത്തകരാണ് ലീഗ് ഹൗസില്‍ ബഹളം വെക്കുകയും തടഞ്ഞുവെക്കുകയും ചെയ്തത്. പുതിയ കടവില്‍ കഴിഞ്ഞ ദിവസം പോലീസിനെ അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത ലീഗ് പ്രവര്‍ത്തകരെ വിട്ടയക്കാന്‍ ലീഗ് നേതാക്കള്‍ ഇടപെടുന്നില്ലെന്ന് കുറ്റപ്പെടുത്തിയായിരുന്നു ലീഗ് അണികളുടെ പ്രതിഷേധം.
ഏകദേശം ഒരു മണിക്കൂറോളം ലീഗ് ഹൗസില്‍ ഇവരുടെ പ്രതിഷേധം അലയടിച്ചു. വാര്‍ത്താസമ്മേളനം നടത്താന്‍ ഇ.ടി. മുഹമ്മദ്ബഷീര്‍ എത്തിയ ഹാളിലും ഇവരുടെ പ്രതിഷേധം ഉണ്ടായി. ഈ ഹാളില്‍ നിന്നും പ്രതിഷേധക്കാരെ പുറത്താക്കിയ ശേഷമാണ് വാര്‍ത്താസമ്മേളനം തുടങ്ങിയത്. ഏകദേശം ഒരു മണിക്കൂറോളം ഇവരുടെ ബഹളം തുടര്‍ന്നു. ലീഗിന് അഞ്ചു മന്ത്രിമാരുണ്ടെങ്കിലും എന്തെങ്കിലും പ്രശ്നം വരുമ്പോള്‍ ആരും തിരിഞ്ഞു നോക്കുന്നില്ലെന്നായിരുന്നു ലീഗുകാരുടെ പരാതി. തങ്ങളുടെ പ്രശനത്തിന് പരിഹാരംകണ്ടില്ലെങ്കില്‍ ലീഗുമായി സഹകരിക്കില്ലെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. ലീഗ്സംസ്ഥാനസെക്രട്ടറി എം.സി. മായിന്‍ ഹാജി എത്തി സംസാരിച്ചശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്.
വെള്ളയില്‍ പുതിയകടവ് ഭാഗത്താണ് ശനിയാഴ്ച വൈകീട്ട് ലീഗുകാര്‍ പോലീസിനു നേരെ അക്രമം അഴിച്ചുവിട്ടത്. അക്രമത്തില്‍ എസ്ഐ അടക്കം പത്തോളം പോലീസുകാര്ക്ക്പരിക്കേല്ക്കുകയും പോലീസ് ജീപ്പ് തകര്‍ക്കുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ലീഗ് പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത് പുതിയ കടവ് ദുല്‍ഫുഖര്‍ വീട്ടില്‍ അബ്ദു ള്‍ മനാഫ്, റഫീഖ്, അഫ്സല് എന്നിവരെയാണ്പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (4) യില്‍ ഹാജരായി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: