കോഴിക്കോട്: കോര്‍പ്പറേഷനില്‍ വിജയക്കൊടി പാറിച്ച് ബിജെപി. 1988 ല്‍ ബിജെപി സംസ്ഥാന സമി തി അംഗം അന്തരിച്ച കെ. കൃഷ്ണന് മാസ്റ്ററാണ് കോഴിക്കോട് കോര്‍പ്പറേഷനില്‍ തെരഞ്ഞെടുക്കപ്പെട്ട് കേരളത്തില്‍ ആദ്യമായി കോര്‍പ്പറേഷനുകളില്‍ ബിജെപിയുടെ സാന്നിദ്ധ്യം തെളിയിച്ചത്. ഇരുമുന്നണികളെയും ഞെട്ടിച്ചതായിരുന്നു ആ വിജയം. മീഞ്ചന്ത ഡിവിഷനില്‍ നിന്നാണ് കൃഷ്ണന് മാസ്റ്റര്‍ വിജയിച്ചത്. പിന്നീട് 1995 ല്‍ പങ്കജം പൈക്കാട്ട് ഇവിടെ നിന്ന് വീണ്ടും വിജയം നേടി. ഇതേ വര്‍ഷം വെള്ളയില്‍ നിന്ന് കെ.പി. രഘുനാഥും കോര്‍പ്പറേഷനില്‍ എത്തിയിരുന്നു. പിന്നീട് 2000ത്തില്‍ വീണ്ടും കെ. കൃഷ്ണന് മാസ്റ്റര്‍ മീഞ്ചന്തയില്‍ നിന്ന് വിജയിച്ചു. 2005 ല്‍ പ്രൊഫ. കെ. വി. വോണുഗോപാല്‍ മീഞ്ചന്തയില്‍ നിന്നും വീണ്ടും ബിജെപി സ്ഥാനാ ര്‍ത്ഥിയായി വിജയം നേടി. എന്നാല്‍ ബിജെപിയുടെ വിജയം തടയാന്‍ മീഞ്ചന്ത വാര്‍ഡ് വിഭജിക്കുകയായിരുന്നു. 2010 ലെ തെരഞ്ഞെടുപ്പില്‍ വിഭജനത്തിലെ വോട്ട് വ്യതിയാനം വഴി ബിജെപി സ്ഥാനാര്‍ത്ഥി പങ്കജം പൈക്കാട്ട് പരാജയപ്പെട്ടു.
മീഞ്ചന്ത ഡിവിഷനിലെ ബിജെപി സ്ഥാനാര്‍ത്ഥി നമ്പിടി നാരായണന്റെ വിജയം ബിജെപിയെ പരാജയപ്പെടുത്താനുള്ള ഇരു മുന്നണികളുടെയും തന്ത്രത്തിനേറ്റ തിരിച്ചടിയായി. ഒരു ഡിവിഷനിലെ വിജയം ഇല്ലാതാക്കാന്‍ ഡിവിഷന് വിഭജിച്ചവര്ക്കുള്ള തിരിച്ചടിയായി ഏഴ് ഡിവിഷനുകളില്‍ വിജയക്കൊടി പാറിച്ചാണ് ബിജെപി ശക്തി തെളിയിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: