ധനമന്ത്രി കെ എം മാണിയുടെ രാജി ആവശ്യം വരെ എത്തിച്ച ബാര്‍കോഴക്കേസിന്റെ നാള് വഴികള്‍.
2014 ഒക്ടോബര്‍ 30 62 ബാറുകളൊഴികെ എല്ലാം പൂട്ടാന്‍ ഹൈക്കോടതി ഉത്തരവ്.
പൂട്ടിയവ തുറക്കാനും തുറന്നവ പൂട്ടാതിരിക്കാനും മാണി അഞ്ചുകോടി ആവശ്യപ്പെട്ടെന്നും ഒരു കോടി വാങ്ങിയെന്നും ബാര്‍ ഓണേഴ്സ് അസോസിയേഷന് വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം
നവംബര്‍ രണ്ട്: വി.എസിന്റെ പരാതിയില്‍ വിജി.സത്വരാന്വേഷണ തീരുമാനം.
നവംബര്‍ ആറ്: നാല് വര്‍ഷംകൊണ്ട് 20 കോടി രൂപ കോഴ നല്‍കിയെന്ന് ബാര്‍ ഉടമകളുടെ യോഗം.
നവംബര്‍ ഏഴ്: ബാറുടമകള്‍ മലക്കംമറിഞ്ഞു. കോഴ നല്കിയെന്നുപറഞ്ഞത് മദ്യലഹരിയിലെന്ന് ബാറുടമ.
നവംബര്‍ 19: കോഴയ്ക്ക് തെളിവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
നവംബര്‍ 25: പണം വാങ്ങിയില്ലെന്ന് വിജിലന്‍സില്‍ മാണിയുടെ മൊഴി.
ഡിസംബര്‍ ഒന്ന്: മാണിയുടെ രാജിതേടി നിയമസഭയില്‍ ബഹളം.
ഡിസംബര്‍ രണ്ട്: സഭയില്‍ ബഹളം. വി.ശിവന്‍കുട്ടിക്ക് സസ്പെന്ഷന്. നാല് എംഎല്‍എമാര്‍ക്ക് താക്കീത്.
ഡിസംബര്‍ മൂന്ന്: കേസെടുക്കുന്ന കാര്യം വിജിലന്‍സ് തീരുമാനിക്കണമെന്ന് ഹൈക്കോടതി.
ഡിസംബര്‍ 11: മാണിയെ പ്രതിയാക്കി വിജി. കേസ്
ഡിസംബര്‍ 18: പൂട്ടിയ ബാറുകളില്‍ ബിയറും വൈനും അനുവദിക്കാന്‍ തീരുമാനം.
2015 ജനവരി 17: മാണിക്ക് പണം നല്‍കിയില്ലെന്ന് ബാറുടമ ഭാരവാഹികള്‍. മൊഴിമാറ്റാന്‍ പി.ജെ.ജോസഫും ജോസ് കെ. മാണിയും നിര്‍ബന്ധിച്ചെന്ന് ബിജു രമേശ്.
ജനവരി 19: ആര്.ബാലകൃഷ്ണപിള്ള, പി.സി.ജോര്‍ജ് എന്നിവരും ബിജുരമേശുമായുള്ള ഫോണ്‍സംഭാഷണം പുറത്ത്. മാണി സ്വര്‍ണക്കടക്കാരില്‍നിന്ന് 19 കോടിയും മില്ലുകാരില്‍നിന്ന് രണ്ടുകോടിയും വാങ്ങിയെന്ന് പിള്ളയുടെ ആരോപണം.
ഫെബ്രുവരി ആറ്: പോലീസ് സംരക്ഷണം തേടി
ബിജു രമേശ് കോടതിയില്‍.
മാര്‍ച്ച് 13: പ്രതിപക്ഷ എതിര്‍പ്പിനിടെ മാണി ബജറ്റ് അവതരിപ്പിച്ചു. നിയമസഭയില്‍ അടിപിടി. എംഎല്‍എമാര്‍ക്ക് പരിക്കേറ്റു.
മാര്‍ച്ച് 31: ബിജുവിന്റെ കാര്‍ മാണിയുടെ വീട്ടിലെത്തിയതായി വിജിലന്‍സ്.
മെയ് ഏഴ്: വിജിലന്‍സ് സംഘം മാണിയെ ചോദ്യംചെയ്തു.
മെയ് എട്ട്: അന്വേഷണച്ചുമതല എഡിജിപി ജേക്കബ് തോമസില്‍നിന്ന് എഡിജിപി ദര്‍വേഷ് സാഹിബിന് കൈമാറി.
മെയ് 18: ബിജു രമേശിന്റെ ഡ്രൈവര്‍ അമ്പിളി നല്കിയ മൊഴി ശരിവെച്ച് നുണപരിശോധനാഫലം.
ജൂണ്‍ നാല്: മാണിക്കെതിരെ തെളിവില്ലെന്ന് നിയമോപദേശം.
ജൂണ്‍ എട്ട്: തെളിവുകളില്‍ വൈരുധ്യം. ബിജുവിനെ വീണ്ടും വിജിലന്‍സ് ചോദ്യംചെയ്തു.
ജൂണ്‍ 12: മാണിക്കെതിരെ തെളിവില്ലെന്ന് വിജിലന്‍സ് എഡിജിപി.
ജൂണ്‍ 20: അറ്റോര്‍ണി ജനറലിനോട് വിജിലന്‍സ് നിയമോപദേശം തേടി.
ജൂണ്‍ 27: മാണിക്കെതിരെ കുറ്റപത്രം വേണ്ടെന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം.പോളിന്റെ തീരുമാനം.
ആഗസ്ത് 17: മാണിയെ പ്രോസിക്യൂട്ട് ചെയ്യണമെന്ന് എസ്.പി. ആര്.സുകേശന്റെ റിപ്പോര്‍ട്ട്.
ആഗസ്ത് 23: സുപ്രിംകോടതി അഭിഭാഷകരില്‍നിന്ന് നിയമോപദേശം തേടിയ നടപടിക്ക് എന്ത് സാധുതയാണുള്ളതെന്ന് കോടതി.
സപ്തംബര്‍ 30: മാണിക്കെതിരെ തെളിവില്ലെന്നും പ്രോസിക്യൂട്ട് ചെയ്യേണ്ടെന്നുമുള്ള വിജിലന്‍സ് വാദം കോടതി തള്ളി.
ഒക്ടോബര്‍ 29: ബാര്‍ കോഴ കേസില്‍ തുടരന്വേഷണം നിര്‍ദ്ദേശിച്ചുകൊണ്ട് വിജിലന്‍സ് കോടതിവിധി.
നവംബര്‍ ആറ്: വിജിലന്‍സിന് ആശങ്ക എന്തിനെന്ന് ഹൈക്കോടതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: