ആലപ്പുഴ: അസഹിഷ്ണുതയുടെയും ബീഫിന്റെയും രാഷ്ട്രീയം ജില്ലയിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളിയതായി ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ. സോമന്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ ഇരുമുന്നണികളും മുഖ്യശത്രുവായി കണ്ട് നരേന്ദ്രമോദി സര്‍ക്കാരിനും ബിജെപിക്കുമെതിരെ കള്ളപ്രചാരണം നടത്തിയിട്ടും ജനം ബിജെപിയെ സ്വീകരിച്ചു.
2010ലെ തെരഞ്ഞെടുപ്പില്‍ 48 സീറ്റ് ഉണ്ടായിരുന്ന സ്ഥലത്ത് 120 ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരെയും 28 മുനിസിപ്പാലിറ്റി സീറ്റും ഒരു ബ്ലോക്ക് ഡിവിഷനും വിജയം നേടാന്‍ സാധിച്ചു. 150ലേറെ സീറ്റുകളില്‍ രണ്ടാം സ്ഥാനത്ത് എത്താനും ബിജെപിക്കു സാധിച്ചു.
ജില്ലയിലെ പല മുനിസിപ്പാലിറ്റികളിലേയും ഗ്രാമപഞ്ചായത്തുകളുടെയും ഭരണം നിയന്ത്രിക്കുന്ന ശക്തിയായും ബിജെപി വളര്‍ന്നു. എസ്എന്‍ഡിപിയുമായുള്ള ബിജെപി ബന്ധം തെരഞ്ഞെടുപ്പില്‍ പല മേഖലകളിലും ഗുണം ചെയ്തതായും അദ്ദേഹം പറഞ്ഞു.
സിപിഎമ്മിന്റെ സീറ്റുകള്‍ ബിജെപി പിടിച്ചെടുത്തയിടത്തും ബിജെപി ശക്തമായ സാ ന്നിദ്ധ്യം അറിയിച്ചിടത്തും വ്യാപകമായ അക്രമത്തിന് സിപിഎം നേതൃത്വം കൊടുക്കുകയാണ്. പോലീസ് ഈ അക്രമം കണ്ടില്ലെന്നു നടിക്കുന്നു.
ജനത്തിന്റെ സമാധാന അന്തരീക്ഷം ഉറപ്പു വരുത്തുന്ന രാഷ്ട്രീയമാണ് ബിജെപി സ്വീകരിക്കുന്നതെന്നും ഇത് ബലഹീനതയായി കാണരുതെന്നും കെ. സോമന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: