കൊച്ചി: മാരകമായ യെല്ലോ ഫീവര്‍ പടരുന്ന പശ്ചാത്തലത്തില്‍, സംശയമുള്ള യാത്രക്കാരെ നിരീക്ഷിക്കാനായി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹെല്‍ത്ത് ആന്റ് ക്വാറന്റൈന് സ്റ്റേഷന് നിലവില്‍ വന്നു. കേന്ദ്ര ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജഗദീഷ് പ്രസാദ് ക്വാറന്റൈന് സ്റ്റേഷന് ഉദ്ഘാടനം ചെയ്തു. സിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.ജെ. കുര്യന് അധ്യക്ഷനായിരുന്നു.
ദല്‍ഹി, മുംബൈ വിമാനത്താവളങ്ങള്‍ക്ക് പിന്നാലെ രാജ്യത്ത് മൂന്നാമത്തെ ക്വാറന്റൈന് സ്റ്റേഷനാണ് കൊച്ചി വിമാനത്താവളത്തില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഇതോടെ യെല്ലോ ഫീവര്‍ സാധ്യതയുള്ള യാത്രക്കാരെ കൊച്ചിയില്‍ ഇറക്കാതെ ദല്‍ഹിയിലോ മുംബൈയിലോ ഉളള ക്വാറന്റൈന് കേന്ദ്രത്തിലേയ്ക്ക് അയക്കുന്ന രീതിക്ക് മാറ്റം വരും. ഒരു കോടി രൂപ ചെലവിട്ടാണ് സിയാല്‍ ക്വാറന്റൈന് സ്റ്റേഷന് ഒരുക്കിയത്. യെല്ലോഫീവര്‍ വാക്സിനേഷന് കേന്ദ്രവും കൊച്ചി വിമാനത്താവളത്തില്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും.
ഉദ്ഘാടനച്ചടങ്ങില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ എ.സി.കെ. നായര്‍, കേന്ദ്ര ആരോഗ്യ ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.സുര്‍ജിത് കെ.സിങ്, എഫ്.ആര്.ആര്.ഒ കെ.സേതുരാമന്, കസ്റ്റംസ് ഡെപ്യൂട്ടി കമ്മിഷര്‍ അഭിലാഷ് ശ്രീനിവാസന്, സി.ഐ.എസ്.എഫ്. സീനിയര്‍ കമാന്‍ഡന്റ് ഡോ.ശിശിര്‍കുമാര്‍ ഗുപ്ത, എയര്‍പോര്‍ട്ട് അതോററ്റി കൊച്ചി ഡയറക്ടര്‍ ആര്.എസ്.ഡിക്രൂസ്, എ.ഒ.സി ചെയര്മാന് എ.ഗിരീഷ്, ഡി.എം.ഒ ഡോ.എന്‍.കെ. കുട്ടപ്പന്, പോര്‍ട്ട് ഹെല്‍ത്ത് ഓഫീസര്‍ ഡോ.ഷാമിനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: