മുംബൈ: ബീഹാറില്‍ എന്‍ഡിഎ തോറ്റതിനെത്തുടര്‍ന്ന് ഇന്നലെ ഓഹരിവിണപിയില് കനത്ത തകര്‍ച്ച. സെന്‍സെക്സ് 26000 പോയന്റാണ് ഇടിഞ്ഞത്. പിന്നീട് നില പതുക്കെ മെച്ചപ്പെട്ടെങ്കിലും തകര്‍ച്ചയില്‍ വലിയ മാറ്റം വന്നില്ല.
അതിനിടെ സാമ്പത്തിക രംഗത്ത് ആശങ്കയ്ക്ക് വകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ബീഹാറിലെ ഫലത്തില്‍ ആശങ്ക വേണ്ട. സര്‍ക്കാര്‍ സാമ്പത്തിക പരിഷ്ക്കാരവുമായി മുന്നോട്ടുപോകുക തന്നെ ചെയ്യും. ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു. ബീഹാറിലെ തോല്‍വി സമ്പദ്വ്യവസ്ഥയ്ക്കുള്ള തിരിച്ചടിയല്ല. ഘടനാപരമായ പരിഷ്ക്കാരം തുടരുകതന്നെ ചെയ്യും, അദ്ദേഹം പറഞ്ഞു.
ലാലു നിതീഷ് സഖ്യത്തിന്റെ ഐക്യമാണ് വലിയ വിജയം സമ്മാനിച്ചത്. ബീഹാര്‍ തെരഞ്ഞെടുപ്പ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്ത്തനത്തിന്മേലുള്ള ജനവിധിയല്ല, അദ്ദേഹം പറഞ്ഞു. പരിഷ്ക്കാരങ്ങള്‍ തുടരും. അടുത്ത ബജറ്റിലും ഇവ ഉള്‍പ്പെടുത്തും. ചരക്ക് സേവന നികുതി ബില്ലിനെ ബീഹാറിലെ പുതിയ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നാണ് കരുതുന്നത്.
ബീഹാറും ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. ബീഹാറിന് കേന്ദ്രം സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് തീര്‍ച്ചയായും നല്‍കും, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: