ന്യൂദല്‍ഹി: ആണവായുധം വഹിച്ച് നാലായിരം കിലോമീറ്റര്‍ ദൂരംവരെ പറന്നുചെന്ന് ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ള അഗ്നി 4 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. ഒറീസ കടല്‍ത്തീരത്തെ എ.പി.ജെ. അബ്ദുള്‍ കലാം ദ്വീപില്‍ (വീല്‍സ് ഐലന്‍ഡ്) നിന്ന് ഇന്നലെ രാവിലെ 9.45 ഓടെയായിരുന്നു പരീക്ഷണ വിക്ഷേപണം.
അടുത്തവര്‍ഷം ജനുവരിയില്‍ അഗ്നി 5ന്റെ പരീക്ഷണം നടത്താനിരിക്കെയുള്ള അഗ്നി 4 ന്റെ വിജയം ശാസ്ത്രജ്ഞര്‍ക്ക് വലിയ ആഹഌദമാണ് പകരുന്നത്. ആണവായുധം വഹിച്ച് 5000 കിലോമീറ്റര്‍ വരെ പറന്ന് ലക്ഷ്യം തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് അഗ്നി 5.
അഗ്നി 4 അഞ്ച് പരീക്ഷണങ്ങളാണ് നേരിട്ടത്. അവയില്‍ നാലും വിജയിച്ചു. അഗ്നി 5 മൂന്നു പരീക്ഷണങ്ങളാണ് അതിജീവിച്ചത്.
മൊബൈല്‍ ലോഞ്ചറുകളില്‍ നിന്ന് വിക്ഷേപിക്കാവുന്നതാണ് ഇവ രണ്ടും. ചൈനയ്ക്ക് എതിരെയുള്ള പ്രതിരോധമാണ് ഇവകൊണ്ട് ഉദ്ദേശിക്കുന്നത്. അഗ്നി 5ന് ചൈനയുടെ വടക്കന്‍ മേഖലകളില്‍വരെ എത്താനുള്ള ശേഷിയുണ്ട്. ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേിപിക്കാന് കഴിയുന്ന തരം മുങ്ങിക്കപ്പലുകള്‍ നമുക്കില്ലയെന്നതാണ് നമ്മെ അലട്ടുന്ന പ്രശ്നം. ഭാരതം സ്വന്തമായി നിര്‍മ്മിച്ച ഐഎന്‍എസ് അരിഹന്ത് പൂര്‍ണ്ണമായും ഉപയോഗക്ഷമമായാല് ഈ അഭാവം നികത്താന്‍ കഴിയും. അരിഹന്ത് ഇപ്പോള്‍ കടല്‍ പരീക്ഷണത്തിലാണ്.
ഉപരിതല ഉപരിതല മിസൈലാണ് അഗ്നി 4 20 മീറ്റര്‍ നീളവും 17 ടണ്‍ ഭാരവുമുണ്ട്. അഞ്ചാം തലമുറ കമ്പ്യൂട്ടറുകളാണ് ഇവയിലുള്ളത്. പാതയില്‍ മാറ്റം വന്നാല്‍ അത് തിരുത്തി പറന്ന് മുന്നേറാനുള്ള കഴിവും ഇതിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: