ബീഫ് ഫെസ്റ്റിവലുകള്‍ കേരളത്തില്‍ വ്യാപകമാവുമ്പോള്‍ പുതിയതായി ആരംഭിക്കുന്ന ആശുപത്രികള്‍പോലും രോഗികളെക്കൊണ്ട് നിറഞ്ഞുകവിയുകയാണ്. കേരളം ബീഫ് തീറ്റക്കാരുടെയും അതുവഴി രോഗികളുടെയും മനോരോഗികളുടെയും ഭ്രാന്താലയമായതിന് എബിവിപിയോട് കണക്കു ചോദിക്കുന്നതെന്തിനാണ്?
കാര്യങ്ങള്‍ ചൊവ്വേ മനസ്സിലാക്കാന്‍ കഴിയണമെങ്കില്‍ ധാര്‍മികതയെന്തെന്ന് സാമാന്യബോധം വേണം. ഇസ്ലാമിന് ഹറാമായ പന്നിയിറച്ചി വെട്ടി വിറ്റ് ‘പോര്‍ക്ക് ഫെസ്റ്റ്’ നടത്തുന്ന ‘മതനിരപേക്ഷത’ ഹിന്ദുക്കള്‍ക്കില്ല. പശുവിനെ ഈശ്വരതുല്യം കണക്കാക്കുന്ന സംസ്ഥാനത്ത് മതതീവ്രവാദികളുടെ പ്രേരണയാലോ മറ്റോ മനഃപൂര്‍വം പശുവിനെക്കൊന്ന് ഗോമാംസം കഴിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് ഒരു സൈനികന്റെ കുടുംബാംഗമാണ്. ഇവര്‍ ഒരു മതമൗലികവാദ ഗ്രൂപ്പിന്റെ ഗൂഢാലോചനയുടെ ഭാഗമായി അത് ചെയ്തതാവാനേ വഴിയുള്ളൂ.
ഗോമാംസം മനുഷ്യന്റെ ആരോഗ്യത്തിന് ഹാനികരമാണ്. ജനുവരി 27, 2014 ന് എന്‍ഡിടിവിയില്‍ വന്ന അഭിമുഖത്തില്‍ കേരള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞതിങ്ങനെയാണ്. ”Highest rate of cancer cases are reported from Kerala.”
2013 മെയ് 15-ലെ ‘ടൈംസ് ഓഫ് ഇന്ത്യ’ പത്രത്തില്‍ വന്ന വാര്‍ത്തയുടെ തലക്കെട്ടാണിത്. “Is Kerala cancer’s own country’? 2011 സപ്തംബറിലെ ദ ഹിന്ദു പത്രത്തിന്റെ തലക്കെട്ടില്‍ “State top in meat consumption” എന്നാണ് കേരളത്തിലെ മാംസ ഉപയോഗത്തെക്കുറിച്ച് എഴുതിയിരുന്നത്.
നമ്മള് മധ്യപ്രദേശിലും ഗുജറാത്തിലും ഹരിയാനയിലും ഉത്തരാഞ്ചലിലുമൊക്കെയുള്ള മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലുകളിലും ജില്ല, താലൂക്ക് ആശുപത്രികളിലും പ്രൈവറ്റ് ആശുപത്രികളിലും പോയാല്‍ വിരലിലെണ്ണാവുന്ന രോഗികളെ മാത്രമേ കാണാന്‍ കഴിയൂ. എന്നാല്‍ കേരളത്തില്‍ സ്ഥിതി നേരെ മാറിച്ചാണ്. രോഗികളുടെ ചാകരയാണ് കേരളത്തില്‍.
ബീഫിന്റെ ഉപയോഗം മൂത്രത്തിലൂടെ ആല്ബുമിന് പുറന്തള്ളപ്പെടാന്‍ കാരണമാവുന്നു. ഇന്‍സുലിന്‍ സമാനമായ തന്മാത്രാ ഘടനയോടുകൂടിയ മറ്റൊരു ഹോര്‍മോണാണ് ഐജിഎഫ്-1. പ്രോട്ടീന്‍ അമിതമായി അടങ്ങിയ ബീഫ് മുതലായ മാംസാഹാരത്തിന്റെ ഉപയോഗം മൂലം ഐജിഎഫ്-1 ന്റെ അളവ് ശരീരത്തില്‍ അമിതമായി ഉയരുന്നു. അനിമല്‍ പ്രോട്ടീനിന്റെ ഉപയോഗം പ്രോസ്റ്റേറ്റ് കാന്‍സറിനുള്ള സാധ്യത 9.5 മടങ്ങ് വര്‍ധിപ്പിക്കുന്നു.
സ്ത്രീകളിലെ സ്തനാര്‍ബുദത്തിന്റെ പ്രധാന കാരണക്കാരന്‍ മാംസാഹാരത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ഈസ്ട്രജന് ആണ്.
പാന്‍ക്രിയാറ്റിക് കാന്‍സര്‍, സെറ്റാമക് കാന്‍സര്‍, എന്‍ഡോ മെട്രിയല്‍ കാന്‍സര്‍, ബ്ലാഡര്‍ കാന്‍സര്‍, ഇസോഫാജിയന്‍ കാന്‍സര്‍ എന്നിവ ചുവന്നമാംസ ഉപയോഗത്തിന്റെ ഫലമായുണ്ടാക്കുന്ന മാരകരോഗങ്ങളാണെന്ന് വിവിധ അന്താരാഷ്ട്ര ഗവേഷണ ആരോഗ്യ ജേര്‍ണലുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചുവന്ന മാംസത്തിന്റെ ഉപയോഗം രക്തക്കുഴലുകളില്‍ ബ്ലോക്കുകള്‍ രൂപപ്പെടാനും തന്മൂലം ഹൃദയാഘാതത്തിനും വഴിവെയ്ക്കുന്നു. തലച്ചോറില്‍ രക്തസ്രാവത്തിന് കാരണമായേക്കാവുന്ന സ്ട്രോക്കിനും ചുവന്ന മാസം വഴിവയ്ക്കുന്നുണ്ട്.
അനിമല്‍ പ്രോട്ടീനില്‍ സള്‍ഫര്‍ അടങ്ങിയ അമിനോ ആസിഡുകളുടെ അളവ് കൂടുതലാണ്. ഇത് ശരീരത്തിലെ അമ്ലത്വം വര്‍ധിക്കാന്‍ കാരണമാവുന്നു. ശരീരത്തിലെ പിഎച്ച് ഉയര്‍ത്താനായി അസ്ഥികളില്‍ നിന്ന് കാത്സ്യത്തിന്റെ പുനരാഗിരണം നടക്കുന്നു. ഇത് അസ്ഥികളില്‍ സുഷിരങ്ങള്‍ രൂപപ്പെടുന്ന അവസ്ഥയായ ഓസ്റ്റിയോ പെറോസിസിന് കാരണമാകുന്നു. അനിമല്‍ പ്രോട്ടീന്‍ അസ്ഥിഭംഗത്തിനും കാരണമാകുന്നുണ്ട്.
പശുവിനെപ്പോലുള്ള ഒരു സാധുജീവിയെ മൃഗപട്ടികയില്പ്പെടുത്തി മുട്ടാളന്മാരില്നിന്ന് സംരക്ഷിക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. മദ്യവും മയക്കുമരുന്നും ക്രൂരതയും മറ്റ് പലതിനുമുള്ള സംരക്ഷണവുമായി അധഃപതിച്ചിരിക്കുന്ന ഇടതുപക്ഷ-എന്‍ഡിഎഫ് സംഘടനകള്‍ നേര്വഴിക്കുവരും എന്ന് കരുതുന്നത് മൗഢ്യമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കി ലക്ഷങ്ങളെ കൊന്നുതള്ളിയ മുന്‍ സോവിയറ്റ് യൂണിയനിലെ ഭരണമാതൃക തന്നെയാണ് ഇസ്ലാമിക മതമൗലിക സംഘടനയായ ഐഎസ്ഐഎസ് ഷിയാക്കള്‍ക്കെതിരെയും അഹമ്മദീയ വിഭാഗത്തിനെതിരെയും അനിസ്ലാമിക ജനങ്ങള്‍ക്കെതിരെയും ലോകവ്യാപകമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. സ്ത്രീകളെയും കൈക്കുഞ്ഞുങ്ങളെപ്പോലും കാഫിറുകളായി മുദ്രകുത്തി പരസ്യമായി ബലാത്സംഗം ചെയ്ത് കൊന്നുതള്ളിയതും കൂട്ടമായി ജീവച്ഛവമാക്കി മണ്ണിട്ടുമൂടിയതും നമ്മള് വായിച്ചും കണ്ടും അറിഞ്ഞവരാണ്.
ഇടതുപക്ഷ സംഘടനകള്‍ പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രമുറ്റത്തുവെച്ച് ഗര്‍ഭിണിയായ പശുവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്നത് നീചമായ അപരാധമാണ്. അതുപോലെ തന്നെ അപരാധമാണ് തൃശൂര്‍ കേരളവര്‍മ്മ കോളേജില്‍ ശാസ്താക്ഷേത്രത്തിന്റെ തിരുമുറ്റത്ത് ഗോമാംസം മുറിച്ച് പാചകം ചെയ്ത് ബീഫ് ഫെസ്റ്റ് നടത്തിയത്.
ഗോപാലകനായ ശ്രീകൃഷ്ണനും നന്ദിവാഹനനായ പരമശിവനും ഹിന്ദുക്കള്‍ക്ക് പരമാത്മചൈതന്യപ്പൊരുളാണെങ്കില് ക്രിസ്തീയ വിശ്വാസത്തിന്റെ മൂലാധാരമായ യേശുദേവന്റെ ജനനസമയത്ത് എല്ലാ വാതിലുകളും മലര്‍ക്കെ അടയ്ക്കപ്പെട്ടപ്പോള്‍ സ്നേഹത്തോടെ, കാരുണ്യത്തോടെ ചുറ്റുംനിന്നത് ഗോമാതാക്കളാണെന്ന് മറക്കരുത്. കാളകളെയും പശുക്കളെയും കൊല്ലുന്നവര്‍ പാപികളാണെന്ന് നബിയും ഖുറാനില്‍ ഒരിടത്ത് പറയുന്നുണ്ട്. പിന്നെന്തുകൊണ്ട് ഭാരതത്തിലുടനീളം ഗോവധനിരോധനം നിര്‍ബന്ധമാക്കിക്കൂടാ? നമ്മളെന്തിന് ഇടതുപക്ഷ തീവ്രവാദികള്‍ക്ക് കീഴടങ്ങി, മാരകരോഗങ്ങള്‍ പേറണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: