വാഴൂര്‍: ഏറ്റെടുക്കുന്നതും തേടിവരുന്നതുമായ ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നുവെന്നതാണ് വി.എന്‍.മനോജിന് നാലാമൂഴത്തിലും ജയിക്കാനായത്. കഴിഞ്ഞ മൂന്ന് പ്രാവശ്യത്തെയുംപോലെ സിപിഎം സ്ഥാനാര്‍ത്ഥിയെ വെട്ടിനിരത്തിയാണ് ബിജെപി നഗരപാലിക സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ വി.എന്‍.മനോജ് വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചത്. സിപിഎമ്മിലെ നിലവിലെ മെമ്പറായിരുന്ന അജിത്തിനെയാണ് മനോജ് തോല്‍പ്പിച്ചത്. 13-ാം വാര്‍ഡ് വനിതാസംവരണമായതിനെ തുടര്‍ന്നാണ് വാഴൂര്‍ പഞ്ചായത്ത് 8-ാം വാര്‍ഡില്‍ നിന്നും മനോജ് ജനവിധി തേടിയത്. 2000 മുതല്‍ മെമ്പറായി തുടരുന്ന മനോജ് ഒരുതവണ വൈസ് പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്. പഞ്ചായത്തിലെ സീനിയര്‍ മെമ്പര്‍മാരില്‍ ഒരാള്‍കൂടിയാണ് മനോജിന്ന്. ആര്‍എസ്എസിലൂടെ പൊതുപ്രവര്‍ത്തനം ആരംഭിച്ച മനോജ് യുവമോര്‍ച്ച, ബിജെപി എന്നിവയുടെ നിരവധി ചുമതലകളും വഹിച്ചിട്ടുണ്ട്. 24 മണിക്കൂറും പൊതുപ്രവര്ത്തനമെന്നതാണ് അദ്ദേഹത്തിന്റെ വ്യക്തിമുദ്ര. ഊണും ഉറക്കവും ഉപേക്ഷിച്ച് സംഘടനാ രംഗത്തും പൊതുരംഗത്തും സജീവമാണ് മനോജിന്ന്. അര്‍ഹതയ്ക്ക് അംഗീകാരമായി മികച്ച ഗ്രാമപഞ്ചായത്തംഗത്തിനുള്ള രാജീവ് ഗാന്ധി പുരസ്ക്കാരവും മനോജിന് ലഭിച്ചിട്ടുണ്ട്. 13-ാം വാര്‍ഡില്‍ നിന്നും നല്ല ഭൂരിപക്ഷത്തോടെ വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥി ലീലാമണി ബാലചന്ദ്രന് ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. സിപിഎമ്മിലെ പ്രസന്ന മോഹനനായിരുന്നു എതിരാളി. സിപിഎമ്മിന് വിജയപ്രതീക്ഷ ഉണ്ടായിരുന്ന വാര്‍ഡാണ് ലീലാമണിയുടെ വ്യക്തിപ്രഭാവത്തിലൂടെ നിലനിര്‍ത്താനായത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത് ഈ രണ്ട് ബിജെപി അംഗങ്ങളായിരിക്കും. എല്‍ഡിഎഫ് 8, യുഡിഎഫ് 6, ബിജെപി 2 എന്നിങ്ങനെയാണ് കക്ഷിനില.
പ്രതികരിക്കാൻ ഇവിടെ എഴുതുക: