ചങ്ങനാശേരി: ചങ്ങനാശ്ശേരിയില്‍ നിന്നും തട്ടിക്കൊണ്ടുപോയ വാകത്താനം സ്വദേശിയായ പതിനാലുകാരി പെണ്‍കുട്ടിയെ പോലീസ് രക്ഷപെടുത്തി. ആസാം സ്വദേശിയായ ഋഷികേശി (20)നെ പോലീസ് അറസ്റ്റു ചെയ്തു. ഇയാളാണ് പെണ്‍കുട്ടിയെ ഇന്നലെ കോട്ടയത്തുനിന്നും ഗുവഹാത്തി ട്രെയിനില്‍ കയറ്റിക്കൊണ്ട് പോയത്. പെണ്‍കുട്ടിയുടെ രണ്ടാനമ്മ സരിതയും (35) അറസ്റ്റിലായിട്ടുണ്ട്. വേദപാഠ ക്ലാസില്‍ പോയ പെണ്‍കുട്ടി തിരികെ വരാതിരുന്നതിനാല്‍ മാതാപിതാക്കള്‍ തൃക്കൊടിത്താനം പോലീസില്‍ ഇന്നലെ ഉച്ചക്ക് 2 മണിക്ക് പരാതി നല്‍കുകയായിരുന്നു. ആസാം സൗദേശിയായ നിരഞ്ജ (25) നുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. പിടിയലായ ഋഷികേശുമായി പ്രതി സരിതയ്ക്ക് അടുപ്പമുണ്ടായിരുന്നു. നിരഞ്ജന്റെ അടുത്ത് എത്തിക്കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടിയെ ഇവര്‍ ഒപ്പം കൂട്ടിയത്. പെണ്‍കുട്ടി വേദപാഠ ക്ലാസില്‍ പോയില്ല. സി.ഐ നിഷാദ്മോന്റെ അടുത്ത് തൃക്കൊടിത്താനം പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇതേ ട്രെയിനില്‍ അനേ്വഷണത്തിനായി ആസാമിലേക്ക് പോയിരുന്ന ചിങ്ങവനം പോലീസ് സ്റ്റേഷനിലെ എഎസ്ഐ ഡേവിഡ്സണ്, സീനിയിര്‍ സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് വിജയന്, എന്നിവരെ വിവരം അറിയിച്ചു. ഇതിന്‍പ്രകാരം തൃശൂരില്‍വച്ച് പെണ്‍കുട്ടിയേയും പ്രതിയായ ഋഷികേശിനേയും തിരിച്ചറിയുകയും പാലക്കാട് റെയില്‍വേ പോലീസിനെ വിവരം അറിയിക്കുകയും 9 മണിയോടെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. രണ്ടാനമ്മയായ സരിത മറ്റൊരു കമ്പാര്ട്ടുമെന്റിലായതിനാല് കോയമ്പത്തൂരില്‍വച്ച് വെളുപ്പിന് അറസ്റ്റ് ചെയ്യുകയായിരുന്നു. സിഐ നിഷാദ്മോന്റെ നേതൃത്വത്തില്‍ നടത്തിയ അനേ്വഷണത്തില്‍ തൃക്കൊടിത്താനം എസ്ഐ ഷിബു.എം.എസ്, എ.എസ്ഐ മാരായ ചന്ദ്രബാബു, കൃഷ്ണന്‍കുട്ടി, സിവില്‍ പോലീസ് ഓഫീസര്‍മാരായ ബിജു, അസിയ, സുധ എന്നിവര്‍ അനേ്വഷണസംഘത്തിലുണ്ടായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഏഴു വര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ്. പിതാവിന്റെ കൂടെയാണ് പെണ്‍കുട്ടിയും സഹോദരങ്ങളും താമസിക്കുന്നത്. ഇതേ താമസ സ്ഥലത്തിനടുത്താണ് പ്രതികളായ ഋഷികേശും നിരജ്ഞനും താമസിക്കുന്നത്. ഇവര്‍ അടുത്തുള്ള ചെരുപ്പു കമ്പനിയിലെ ജീവനക്കാരാണ്. നാലു മണിയോടെ പെണ്‍കുട്ടിയേയും പ്രതികളേയും തൃക്കൊടിത്താനം പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. നാളെ കോടതിയില്‍ ഹാജരാക്കും. സംഭവത്തെക്കുറിച്ച് പോലീസ് അനേ്വഷണം ഊര്‍ജ്ജിതമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: