ആലുവ: ആലുവയില്‍ ഭൂരിപക്ഷം ലഭിച്ചെങ്കിലും കോണ്‍ഗ്രസിനകത്ത് ആരാകണം ചെയര്മാന് എന്നതിനെ ചൊല്ലിതര്‍ക്കം രൂക്ഷമാകുന്നു. തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിലര്‍മാരില്‍ കൗണ്‍സിലിലെ സീനിയോറിറ്റി അനുസരിച്ചാണെങ്കില്‍ മുന്‍ വൈസ് ചെയര്മാന് കെ.വി.സരള, സി.ഓമന എന്നിവര്‍ക്കാണ് പരിഗണന നല്‍കേണ്ടത്. സി.ഓമനയും ലിസിഎബ്രഹാമും ഇതുവരെതെരഞ്ഞെടുപ്പില് തോറ്റിട്ടില്ല. കെ.വി.സരള ആദ്യവട്ടം പരാജയപ്പെട്ടുവെങ്കിലും പിന്നീട് പലവാര്ഡുകളിലായിട്ടാണ് വിജയിച്ചിട്ടുള്ളത്. ആലുവയില്‍ എ ഗ്രൂപ്പിനാണ് ഭൂരിപക്ഷം. എന്നാല്‍ കെ.വി.സരള ഐ ഗ്രൂപ്പുകാരിയാണ്.
എന്നാല്‍ ഇവരെയെല്ലാം മറികടന്ന് 22-ാം വാര്‍ഡില്‍നിന്നും വിജയിച്ചജെബി മേത്തര്‍ ഹാഷിമിനെയാണ് ചെയര്മാന് സ്ഥാനത്തേക്ക് പരിഗണിക്കാന്‍ നീക്കം നടക്കുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാനാവില്ലെന്ന നിലപാടിലാണ് മറ്റുമുതിര്‍ന്ന കൗണ്‍സിലര്‍മാര്‍ക്കുള്ളത്. ജെബി മേത്തര്‍ എ ഗ്രുപ്പുകാരിയാണെങ്കിലും മറ്റു ഗ്രൂപ്പുകാരും ജെബിയെ എതിര്‍ക്കാനിടയില്ല. പാര്‍ലമെന്ററി പാര്‍ട്ടിയോഗം കൂടിയായിരിക്കും ചെയര്‍മാനെ തീരുമാനിക്കുക. കെ.വി.സരളയെ ചെയര്മാന് ആക്കണമെന്ന് വാദം ഉയര്‍ന്നുവന്നെങ്കിലും എ ഗ്രൂപ്പ് ഇത് സാധ്യമല്ലെന്ന കടുത്ത നിലപാടിലാണ്. ജെബി മേത്തര്‍. ആദ്യത്തെ മൂന്നുവര്‍ഷവും ലിസിയ്ക്കു അവസാനത്തെ 2 വര്‍ഷവുമെന്ന ഒത്തുതീര്‍പ്പുണ്ടാക്കാനും ചിലധാരണകള്‍ നടക്കുന്നുണ്ട്.വൈസ് ചെയര്മാന് സ്ഥാനം മുന്‍ ചെയര്മാന് എം.ടി.ജേക്കബ്ബ് ആവശ്യപ്പെട്ടിട്ടുണ്ടെന്നറിയുന്നു. ചെയര്മാന് സ്ഥാനം ലഭിച്ചില്ലെങ്കില്‍ വൈസ് ചെയര്മാന് സ്ഥാനമെങ്കിലും ലഭിച്ചേപറ്റുവെന്ന വാശി ഐഗ്രൂപ്പ് പ്രകടിപ്പിക്കുമെങ്കിലും ഇതിനുള്ള സാധ്യതകറുവാണ്. രണ്ട് കോണ്‍ഗ്രസ്സ് വിമതന്മാര് കൗണ്‍സിലിലുണ്ട്. ഇവരെകൂടെ നിര്‍ത്താന്‍ ഇരുഗ്രൂപ്പുകളും സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: