തിരുവനന്തപുരം: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി വോട്ടില്‍ വന്‍ വര്‍ധന. പ്രാഥമിക കണക്കുകളനുസരിച്ച് 15 ലക്ഷത്തിന്റെ വര്‍ധനയാണുള്ളത്. 11 ലക്ഷം 26 ലക്ഷമായി. 13.28 ശതമാനം വോട്ടുകളാണ് ബിജെപി മുന്നണിക്ക് ലഭിച്ചത്. കഴിഞ്ഞതവണ 11,47,292 വോട്ടായിരുന്നു ബിജെപിക്ക്. ഇത്തവണ ലഭിച്ചത് 26,31,271. ആകെ പോള്‍ ചെയ്ത വോട്ടുകളില്‍ എല്‍ഡിഎഫിന് 74,01,160-ഉം, യുഡിഎഫിന് 73,76,752- ഉം ബിജെപി മുന്നണിക്ക് 26,31,271-ഉം വോട്ടുകള്‍ ലഭിച്ചു. ഇത്തവണ എല്‍ഡിഎഫിന് 37.36 ശതമാനവും യുഡിഎഫിന് 37.23ശതമാനവും മറ്റുള്ളവര്‍ക്ക് 12.12ശതമാനവും വോട്ടുകള്‍ ലഭിച്ചു.
പാര്‍ട്ടി അടിസ്ഥാനത്തില്‍ നോക്കിയാല്‍ സിപിഎമ്മിനും(27.52) കോണ്‍ഗ്രസിനും(26.31) പിന്നില്‍ മൂന്നാം സ്ഥാനത്ത് ബിജെപി എത്തി.നാലാം സ്ഥാനത്തുള്ള മുസഌംലീഗിന് 7.21 ശതമാനവും അഞ്ചാം സ്ഥാനത്തുള്ള സിപിഐക്ക് 4.62 ശതമാനം വോട്ടും കിട്ടി. നഗരസഭകളില്‍ എല്‍ഡിഎഫിന് 14,62,902 ഉം യുഡിഎഫിന് 15,03,343 ഉം ബിജെപി മുന്നണിക്ക് 6,41,198 ഉം മറ്റുള്ളവര്‍ക്ക് 5,74,194 ഉം വോട്ടുകളുമാണ് ലഭിച്ചത്. ഗ്രാമപഞ്ചായത്തുകളില്‍ എല്‍ഡിഎഫിന് 59,38,258-ഉം യുഡിഎഫിന് 58,73,409-ഉം ബിജെപി മുന്നണിക്ക് 19,90,073-ഉം മറ്റുള്ളവര്‍ക്ക് 18,26,959 ഉം വോട്ടുകള്‍ ലഭിച്ചു.
കക്ഷി ബന്ധത്തില്‍ വ്യക്തതവരേണ്ട സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മറ്റുള്ളവരുടെ കൂട്ടത്തിലാണ് പ്രാഥമിക കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗ്രാമീണ തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 10.56 ശതമാനം വരുന്ന 16,50,439 വോട്ടുകളും നഗര തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 12.07 ശതമാനം വരുന്ന 5,04,727 വോട്ടുകളും ഈ വിഭാഗത്തില്‍പ്പെടുന്നു. നിലവില്‍ മുന്നണി പിന്തുണയുള്ള സ്വതന്ത്രര്മാര്ക്ക് പുറമെയുള്ളവരാണ് ഈ വിഭാഗം. നടപടിക്രമങ്ങളുടെ ഭാഗമായാണ് ഇവരെ പ്രത്യേക വിഭാഗമായി കണക്കാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: