പാനൂര്‍: പാനൂരില്‍ യുഡിഎഫില്‍ ഭിന്നത. .ജെഡിയു സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസും ലീഗും കാലുവാരിയെന്ന് ആരോപണം. മുന്നണിബന്ധത്തെ ശിഥിലമാക്കിക്കൊണ്ട് തെരഞ്ഞെടുപ്പിനു ശേഷം പാനൂരില്‍ യുഡിഎഫില്‍ വിഭാഗീയത മറനീക്കി പുറത്തുവരികയാണ്. നഗരസഭയിലെ 40-ാം വാര്‍ഡില്‍ മന്ത്രി കെ.പി..മോഹനന്റെ സഹോദരപുത്രനും യുവജനത സംസ്ഥാന സെക്രട്ടറിയുമായ പികെ. പ്രവീണിനെ പരാജയപ്പെടുത്താന്‍ ലീഗിലെ ഒരുവിഭാഗം ശ്രമിച്ചതായി ജെഡിയു ആരോപിക്കുന്നു. കഴിഞ്ഞ ദിവസം പിആര്‍ മന്ദിരത്തില്‍ നടന്ന യുഡിഎഫ് യോഗത്തില്‍ പങ്കെടുത്ത കെ.പി.മോഹനന് വോട്ടുമറിച്ച നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ത്തിയത്. മുസ്ലീംലീഗിലെ ഒരുവിഭാഗമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. സുധീര്‍കുമാറിനു വേണ്ടി അണിയറ നീക്കം നടത്തിയത്. ഇതിനു തെളിവുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇത്തരത്തില്‍ മുന്നണിയില്‍ വിശ്വസിച്ചു പോകാന്‍ പ്രയാസമുണ്ടെന്ന് ജെഡിയു നേതൃത്വം അറിയിച്ചിട്ടുണ്ട്. പടലപ്പിണക്കങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട യുഡിഎഫിന് ഏറെ വിമതസ്ഥാനാര്ത്ഥികളുമുണ്ടായിരുന്നു. 40-ാം വാര്‍ഡില്‍ ലീഗ് വിമതന് നാമനിര്‍ദ്ദേശ പത്രിക നല്‍കിയെങ്കിലും മന്ത്രി നേരിട്ടിടപെട്ട് പിന്‍വലിപ്പിക്കുകയായിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ പ്രധാനനേതാവിനെ മത്സരിപ്പിച്ച് പരാജയപ്പെടുത്തിയതില്‍ മുന്നണിയില്‍ വന്‍പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വം 9-ാംവാര്‍ഡായ അരയാല്‍ത്തറയില്‍ ജെഡിയു സ്ഥാനാര്‍ത്ഥി പി. ശാന്തടീച്ചറെ പരാജയപ്പെടുത്തിയെന്നാണ് ആരോപണം. കോണ്‍ഗ്രസിന്റെ കുത്തകസീറ്റ് നിഷേധിക്കപ്പെട്ടവരില്‍ ചില ഖദര്‍ധാരികളാണ് പാലം വലിച്ചത്. ഇവിടെയും എല്‍ഡിഎഫ് വിജയം കണ്ടു. നഗരസഭയില്‍ സ്വാധീനം കുറഞ്ഞ എല്‍ഡിഎഫിന് സീറ്റെണ്ണം വര്‍ദ്ധിപ്പിക്കാന്‍ യുഡിഎഫിലെ ഗ്രൂപ്പ്പോര് വഹിച്ച പങ്ക് ചെറുതല്ല. .4-ാംവാര്‍ഡില്‍ ലീഗ് വിമതന് വിജയിച്ചതും മുന്നണി യോഗത്തില്‍ ചര്‍ച്ചയായി. വി.സുരേന്ദ്രന്, കെ.പി.സാജു, പി.കെ.അബ്ദുളള, വി.കെ.കുഞ്ഞിരാമന്, വി..നാസര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: