മുംബൈ: താരങ്ങള്‍ക്കായുള്ള ബിസിസിഐയുടെ കരാറില്‍ അജിങ്ക്യ രഹാനെയ്ക്ക് എ ഗ്രേഡ്. നേരത്തെ എ വിഭാഗത്തിലുണ്ടായിരുന്ന സുരേഷ് റെയ്നയും ഭുവനേശ്വര്‍ കുമാറും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തപ്പെട്ടു. ഒരു കോടി രൂപയാണ് എ ഗ്രേഡിലുള്ള താരങ്ങള്‍ക്ക് വാര്‍ഷിക പ്രതിഫലം. എം.എസ്. ധോണി, വിരാട് കോഹ്ലി, ആര്. അശ്വിന് എന്നിവര്‍ രഹാനെയ്ക്കു പുറമെ എ ഗ്രേഡിലുള്ളത്. പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് താരങ്ങളെ ഗ്രേഡില്‍ ഉള്‍പ്പെടുത്തുന്നത്.
അതേസമയം, ബി ഗ്രേഡിലുണ്ടായിരുന്ന രവീന്ദ്ര ജഡേജയെയും പ്രഗ്യാന്‍ ഓജയെയും സി ഗ്രേഡിലേക്കു താഴ്ത്തി. ഗ്രേഡില്ലാതിരുന്ന ഓഫ് സ്പിന്നര്‍ ഹര്ഭജന് സിങ്ങിനെയും, ഇന്ത്യന്‍ ഏകദിന ടീമംഗം എസ്. അരവിന്ദിനെയും സി വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. അരവിന്ദ് ആദ്യമായാണ് ബിസിസിഐ കരാറില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍, സിയിലുണ്ടായിരുന്ന മലയാളി താരം സഞ്ജു സാംസണ് പുറത്ത്. അടുത്തിടെ മികച്ച പ്രകടനത്തിനു കഴിഞ്ഞിരുന്നില്ല മലയാളി താരത്തിന്. പങ്കജ് സിങ്, വിനയ് കുമാര്‍, മനോജ് തിവാരി, പര്‍വേസ് റസൂല്‍, റോബിന് ഉത്തപ്പ, കുല്‍ദീപ് യാദവ് എന്നിവരും കരാറിനു പുറത്ത്. ബി ഗ്രേഡില്‍ 50 ലക്ഷവും, സിയില്‍ 25 ലക്ഷവും വാര്‍ഷിക പ്രതിഫലം.
ഗ്രേഡ് എ – എം.എസ്. ധോണി, വിരാട് കോഹ്ലി, ആര്. അശ്വിന്, അജിങ്ക്യ രഹാനെ.
ബി ഗ്രേഡ് – സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, രോഹിത് ശര്‍മ, എം. വിജയ്, ശിഖര്‍ ധവാന്, ഭുവനേശ്വര്‍ കുമാര്‍, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, ചേതേശ്വര്‍ പൂജാര, മുഹമ്മദ് ഷാമി.
സി ഗ്രേഡ് – അമിത് മിശ്ര, അക്ഷര്‍ പട്ടേല്‍, സ്റ്റുവര്‍ട്ട് ബിന്നി, വൃദ്ധിമാന്‍ സാഹ, മോഹിത് ശര്‍മ, വരുണ്‍ ആറോണ്‍, കരണ്‍ ശര്‍മ, രവീന്ദ്ര ജഡേജ, കെ.എല്‍. രാഹുല്‍, ധവാല്‍ കുല്‍ക്കര്‍ണി, ഹര്ഭജന് സിങ്, എസ്. അരവിന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: