പരവൂര്‍: ഇരുമുന്നണികളെയും ഞെട്ടിച്ചുകൊണ്ട് പരവൂര്‍ നഗരസഭയില്‍ ഇക്കുറി ബിജെപിക്കുണ്ടായത് ശക്തമായ മുന്നേറ്റം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒറ്റ വാര്‍ഡില്‍ (മണിയംകുളം) മാത്രം താമര വിരിയിച്ച ബിജെപി ഇക്കുറി മൂന്ന് വാര്‍ഡുകളില്‍ വിജയം നേടി. കഴിഞ്ഞ വര്‍ഷം വനിതാ സംവരണ വാര്‍ഡില്‍ നിന്നും ജയിച്ച ഷീലസുനില്‍ ഇക്കുറി ജനറല്‍ സീറ്റ് ആയിട്ടും മണിയംകുളത്ത് നിന്നും വീണ്ടും വിജയിച്ചു. കൂടാതെ പരവൂര്‍ ടൗണ്‍ വാര്‍ഡില്‍ നിന്നും സ്വര്‍ണ്ണമ്മയും കുറുമണ്ടല്‍ വാര്‍ഡില്‍ നിന്നും ബിജെപി മുന്‍സിപ്പല്‍ സമിതി പ്രസിഡന്റ് ജി. പ്രദീപും വിജയിച്ചു
കഴിഞ്ഞ നഗരസഭാതെരഞ്ഞെടുപ്പില്‍ വെറും എട്ട് വാര്‍ഡുകളില്‍ മാത്രം മത്സരിച്ച ബിജെപി.ക്ക് 847 വോട്ടുകളാണ് ലഭിച്ചതെങ്കില്‍ ഇന്ന് 28 വാര്‍ഡുകളില്‍ മത്സരിച്ചപ്പോള്‍ നേടാനായത് 3411 വോട്ടുകളാണ്.
നഗരത്തിലെ അഞ്ച് വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ രണ്ടാം സ്ഥാനത്തെത്തി. പുക്കുളം, റയില്‍വേ സ്റ്റേഷന്, പൊഴിക്കര, കൊച്ചാലുംമൂട്, പാറയില്‍ കാവ് എന്നിവിടങ്ങളിലാണിത്. ഈ അഞ്ചു വാര്‍ഡുകളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മൂന്നാം സ്ഥാനത്തായി.
പൂക്കുളത്ത് കോണ്‍ഗ്രസിന് 169 വോട്ട് ലഭിച്ചപ്പോള്‍ ബിജെപി പിടിച്ചത് 185 വോട്ടുകളും റയില്വേസ്റ്റേഷന് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് 98 വോട്ടുകള്‍ ലഭിച്ചപ്പോള്‍ ബിജെപി സ്ഥാനാര്‍ഥി നേടിയത് 230 വോട്ടുകളുമാണ്. പൊഴിക്കരയില്‍ കോണ്‍ഗ്രസിന് 145 വോട്ടുകള്‍ കിട്ടിയപ്പോള്‍ ബിജെപി. നേടിയത് 156 വോട്ടുകളും കൊച്ചാലുംമൂട് വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി 146 വോട്ടുകള്‍ നേടിയപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് 210 വോട്ടുകളും പാറയില്‍ കാവില്‍ കോണ്‍ഗ്രസിന് 61 വോട്ട് ലഭിച്ചപ്പോള്‍ ബിജെപിക്ക് കിട്ടിയത് 78 വോട്ടുകളുമാണ്.
കൂടാതെ പരവൂര്‍ നഗരത്തിലെ രണ്ട് വാര്‍ഡുകളില്‍ സ്വതന്ത്രന്മാര് വിജയകിരീടമണിഞ്ഞു. പുഞ്ചിരക്കുളം വാര്‍ഡിലും പൊഴിക്കരയിലുമാണ് സ്വതന്ത്രന്മാരുടെ വിജയം ഉണ്ടായത്. ഏറെ വര്‍ഷങ്ങളായി കോണ്‍ഗ്രസ് പക്ഷത്ത് പ്രവര്‍ത്തിച്ചിരുന്ന സുധീര്‍ ചെല്ലപ്പനാണ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച ഒരാള്‍. കൂടാതെ പൊഴിക്കരയില്‍ എം. ബൈജുവും വിജയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: