തിരുവനന്തപുരം: രാജി ഒഴിവാക്കാന്‍ മാണി തീര്‍ത്ത പ്രതിരോധം വ്യര്‍ത്ഥമായി. കെ എം മാണി രാജി വെച്ചു. മാണിക്കൊപ്പം ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജിവച്ചു. രാജിക്കാര്യം അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു. ഇരുവരും പദവികള്‍ ഒഴിയാന്‍ കേരള കോണ്‍ഗ്രസില്‍ ധാരണയായി. മാണിയും താനും ഇന്ന് രാജി കത്ത് കൈമാറുമെന്ന് തോമസ് ഉണ്ണിയാടന് പറഞ്ഞു. പി ജെ ജോസഫിന്റെ രാജിക്കാര്യം സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. രാജി വെച്ചാലും താന്‍ യുഡിഎഫില്‍ തന്നെ തുടരും. പാര്‍ട്ടി ലീഡര്‍ ഈ അവസ്ഥയിലാകുമ്പോള്‍ കൂറ് കാണിക്കുമെന്നും തോമസ് ഉണ്ണിയാടന് പറഞ്ഞു.
നേരത്തെ കെ എം മാണി മാത്രം രാജി വെച്ചാല്‍ മതിയെന്നായിരുന്നു കേരള കോണ്‍ഗ്രസ് യുഡിഎഫിനെ അറിയിച്ചിരുന്നു. പി ജെ ജോസഫും തോമസ് ഉണ്ണിയാടനും രാജി വെക്കുന്നില്ല എന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് മാണി മാത്രം രാജി വെച്ചാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. അല്‍പ്പസമയത്തിനകം മാണിയുടെ ഔദ്യോഗിക രാജി പ്രഖ്യാപനം ഉണ്ടായേക്കും.
ഒരുമിച്ച് രാജി വയ്ക്കാമെന്ന് ആവര്‍ത്തിച്ച് മാണി അഭ്യര്‍ത്ഥിച്ചെങ്കിലും പി ജെ ജോസഫ് വഴങ്ങിയില്ല. ജോസഫും ഉണ്ണിയാടനും രാജി വെക്കണമെന്ന തീരുമാനത്തെ കേരള കോണ്‍ഗ്രസ് തള്ളി. പി ജെ ജോസഫിന്റെ തീരുമാനം അറിയിക്കാനായി ആന്റണി രാജു കെ എം മാണിയുടെ വസതിയിലെത്തി. തീരുമാനം വൈകില്ലെന്ന് ആന്റണി രാജു മാണിയുമായി സംസാരിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാണി നേരിട്ട് രാജി കൈമാറില്ല, ദൂതന് രാജികത്ത് കൈമാറുമെന്നാണ് സൂചന. മാണി മാധ്യമപ്രവര്‍ത്തകരെ കാണില്ലെന്നും സൂചന.
അതേസമയം ക്ലിഫ് ഹൗസില്‍ യുഡിഎഫ് യോഗം തുടങ്ങി. കേരള കോണ്‍ഗ്രസ് എം യോഗത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.
നാല് മണിക്കൂര്‍ നീണ്ട കേരള കോണ്‍ഗ്രസ്എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിനു ശേഷമാണ് മാണി യുഡിഎഫ് നേതൃത്വത്തെ തീരുമാനം അറിയിച്ചത്. കടുത്ത സമ്മര്‍ദ്ദമാണ് രാജിവയ്ക്കാന്‍ മാണിയെ പ്രേരിപ്പിച്ചത്. സര്‍ക്കാര്‍ വീണാലും കുഴപ്പമില്ല രാജിവച്ചേ മതിയാകൂ എന്ന കോണ്‍ഗ്രസിന്റെയും ഘടകകക്ഷികളുടെയും നിലപാടാണ് മാണിയെ സമ്മര്‍ദ്ദത്തിലാക്കിയത്.
രാജിവച്ചില്ലെങ്കില്‍ ബുധനാഴ്ച പ്രതിപക്ഷ എംഎല്‍എമാര്‍ സമരം തുടങ്ങുമെന്നും മുഖ്യമന്ത്രി രാജി ആവശ്യപ്പെടുമെന്നും യുഡിഎഫ് മാണിയെ അറിയിച്ചു. അങ്ങനെ വന്നാല്‍ നില കൂടുതല്‍ പരിങ്ങലിലാവുമെന്ന ഉപദേശത്തെ തുടര്‍ന്നാണ് മാണി രാജി സന്നദ്ധത അറിയിച്ചത്.
അതിനിടെ മാണിക്ക് പിന്നാലെ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും രാജി സന്നദ്ധത അറിയിച്ചിരുന്നു.
അതേസമയം പിജെ ജോസഫ് ഇപ്പോഴും രാജിക്ക് തയാറായില്ല. മാണിയുടെ സമ്മര്‍ദ്ദത്തിന് ജോസഫ് വഴങ്ങാതായതോടെ കേരള കോണ്‍ഗ്രസിലും ഭിന്നത ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: